ഈരാറ്റുപേട്ട: നിയമസഭയില്‍ നിന്നും അയോഗ്യത കല്പിച്ചു പുറത്താക്കിയ ആളിനെ വീണ്ടും ജനപ്രതിനിധിയായി തെരഞ്ഞെടുക്കണോ എന്ന് പൂഞ്ഞാറിലെ ജനാധിപത്യ വിശ്വാസികളായ വോട്ടര്‍മാര്‍ ചിന്തിക്കണമെന്ന് കെ.എം.മാണി അഭിപ്രായപ്പെട്ടു.
താന്‍ എംഎല്‍എ സ്ഥാനത്തുനിന്ന് രാജിവെച്ചതാണെന്ന് പി.സി.ജോര്‍ജിന്റെ പ്രസ്താവന മുഖവിലയ്ക്കെടുത്താല്‍ പോലും എന്തിനുവേണ്ടിയാണ് രാജിവെച്ചതെന്ന് പൂഞ്ഞാറിലെ ജനങ്ങളോട് വിശദീരിക്കേണ്ട ബാധ്യത ജോര്‍ജിനുണ്ടെന്ന് മാണി കുറ്റപ്പെടുത്തി. ത്രിതല പഞ്ചായത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ട 25 ജനപ്രതിനിധികള്‍ക്ക് കേരള കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മറ്റി നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എം.മാണി.
യോഗത്തില്‍ നിയോജകമണ്ഡലം മണ്ഡലം പ്രസിഡന്റ് എ.കെ. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.ജോയി ഏബ്രാഹാം എം.പി, ജില്ലാ പ്രസിഡന്റ് ഇ.ജെ.ആഗസ്തി, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സജി മഞ്ഞക്കടമ്പില്‍, സണ്ണി തെക്കേടം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: