ഡ്യൂന്‍ഡിന്‍: ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് മികച്ച സ്കോര്‍. ഓപ്പണര്‍ മാര്ട്ടിന് ഗുപ്ടിലിന്റെ (156) തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 409ല്‍ ന്യൂസിലന്‍ഡ്.
ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുക്കാനുള്ള ലങ്കന്‍ നായകന് ഏയ്ഞ്ചലോ മാത്യൂസിന്റെ തീരുമാനം പാളി. സന്ദര്‍ശക ബൗളര്‍മാര്‍ക്കു മേല്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ച ഗുപ്ടില്‍ 234 പന്ത് നേരിട്ട് 21 ഫോറുകളോടെയാണ് 156 റണ്‍സെടുത്തത്. കെയ്ന്‍ വില്യംസണും (88), നായകന് ബ്രെണ്ടന്‍ മക്കല്ലെവും (75) അര്‍ധശതകവുമായി പിന്തുണ നല്കി. 57 പന്തില്‍ 13 ഫോറും ഒരു സിക്സറും സഹിതം 75 റണ്‍സെടുത്ത മക്കല്ലത്തിന്റെ പ്രകടനമാണ് ആതിഥേയരെ ആദ്യ ദിനം തന്നെ നാനൂറ് ടത്തിയത്. 123 പന്തില്‍ 12 ഫോറുകളോടെ വില്യംസണിന്റെ പ്രകടനം.
ഡഗ് ബ്രേസ്വല് (32 നോട്ടൗട്ട്), ടോം ലഥം (22) എന്നിവരും രണ്ടക്കം കണ്ടു. കളി നിര്‍ത്തുമ്പോള്‍ ബ്രേസ്വല്ലിനൊപ്പം നീല്‍ വാഗ്നര്‍ ക്രീസില്‍. ലങ്കയ്ക്കായി സുരംഗ ലക്മല്‍, നുവാന്‍ പ്രദീപ്, ദുഷ്മന്ത ചമീര എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. ഏയ്ഞ്ചലോ മാത്യൂസ്, മിലിന്ദ സിരിവര്‍ധന എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: