കളമശ്ശേരി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഏലൂര്‍ കമ്പനിപ്പടിയില്‍ സ്ഥാപിച്ച തല്‍സമയ ജലവായു ഗുണ നിലവാരം പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ് നോക്കു കുത്തിയാകുന്നു. ധാരാളം വ്യവസായ സ്ഥാപനങ്ങളുള്ള ഏലൂരില്‍ രണ്ട് വര്‍ഷം മുമ്പാണ് ബോര്‍ഡ് സ്ഥാപിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഏലൂര്‍, എടയാര്‍ പ്രദേശങ്ങളില്‍ പെരിയാറിലെ ജലത്തിന് അഞ്ച് തവണ നിറവ്യത്യാസം കാണപ്പെട്ടിരുന്നു. ഇതേ പെരിയാറ്റില്‍ നിന്നുമാണ് വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമായി ഏലൂരിലെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നത്. പെരിയാറ്റില്‍ പലതവണയായി മത്സ്യങ്ങള്‍ ചത്തുപൊങ്ങിയപ്പോഴും ഇതേ ബോര്‍ഡ് തെറ്റായ വിവരങ്ങള്‍ ആണ് രേഖപ്പെടുത്തിയത്. ബോര്‍ഡ് തെറ്റായ വിവരങ്ങളാണ് രേഖപ്പെടുത്തുന്നതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ അറിയിച്ചെങ്കിലും അനുകൂലമായ മറുപടിയല്ല ലഭിച്ചത്. കെല്‍ട്രോണാണ് ബോര്‍ഡിന്റെ അറ്റകുറ്റ പണികളുടെ ആനുവല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട് എടുത്തിരിക്കുന്നതെന്നും ഉടനടി ഇതിനു പരിഹാരമുണ്ടാകുമെന്നും പറഞ്ഞ് ഒഴിഞ്ഞുമാറി.
പെരിയാറ്റിലെ നിറവ്യത്യാസത്തെക്കുറിച്ചും വെള്ളത്തിന്റെ രാസപരിശോധനാ ഫലമറിയാനുമായി ഏലൂര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി ബന്ധപ്പെടുമ്പോള്‍ മോശമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് നാട്ടുകാരും ആരോപിക്കുന്നു. കഴിഞ്ഞമാസം പെരിയാറ്റില്‍ നടത്തിയ ജലപരിശോധനാ ഫലങ്ങള്‍ 17ന് കോടതിയില്‍ സമര്‍പ്പിക്കപ്പെടുമെന്നും മലിനീകരണാ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: