കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള സുരക്ഷയൊരുക്കല്‍ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാചുമതലയുള്ള എസ്പിജി സംഘം ഇന്നലെ കൊല്ലത്ത് എത്തി. 60 പേരടങ്ങുന്ന പ്രത്യേക സംഘമാണ് എത്തിയത്.
അതേസമയം സുരക്ഷ വിലയിരുത്താന്‍ സംസ്ഥാന പോലീസ് മേധാവി സെന്‍കുമാര്‍ ഇന്നലെ കൊല്ലത്ത് എത്തിയിരുന്നു. രാവിലെ 11 മണിയോടെ കൊല്ലത്ത് എത്തിയ അദ്ദേഹം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി കമ്മീഷണര്‍ പി.പ്രകാശുമായി സുരക്ഷയുടെ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. തുടര്‍ന്ന് പരിപാടി സ്ഥലമായ എസ്എന്‍ കോളേജ് ഗ്രൗണ്ടിലെത്തി പരിശോധന നടത്തിയ അദ്ദേഹം പന്തലിന്റെ നിര്‍മ്മാണപ്രവര്‍ത്തനം വിലയിരുത്തി. തുടര്‍ന്ന് എസ്എന്‍ഡിപിയോഗം കൊല്ലം യൂണിയന് പ്രസിഡന്റ് മോഹന്ശങ്കറുമായി പരിപാടിയുടെ കാര്യങ്ങള്‍ സംസാരിച്ചു. തുടര്‍ന്ന് പ്രധാന മന്ത്രി വന്നിറങ്ങുന്ന ആശ്രമത്തെ ഹെലിപാഡും സന്ദര്‍ശിച്ചു. അവിടെയെത്തിയ പോലീസ് ഉദ്യോഗസ്ഥരോട് അദ്ദേഹം സുരക്ഷക്രമീകരണങ്ങള്‍ ചോദിച്ചറിഞ്ഞു. രാവിലെ എഡിജിപി പത്മകുമാറും സുരക്ഷ വിലയിരുത്താന്‍ എത്തിയിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശ്, എസിപിമാരായ സന്തോഷ്, റെക്സ്ബോബി അര്‍വിന്‍, കൃഷ്ണകുമാര്‍ എന്നിവരും അദ്ദേഹത്തൊടൊപ്പം ഉണ്ടായിരുന്നു.
അതേസമയം പ്രധാനമന്ത്രിക്ക് കര്‍ശന സുരക്ഷയൊരുക്കാനാണ് ഐബി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എസ്പിജി ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് കേന്ദ്ര ഇന്റിലിജന്‍സ് ബ്യൂറോ രഹസ്യ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സുരക്ഷാ കാര്യങ്ങളില്‍ യാതൊരു വീഴ്ചയും സംഭവിക്കരുതെന്നും ഓരോ ചലനവും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. അതിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രധാനമന്ത്രി വന്നുപോകുന്നതുവരെ നഗരം. നിരീക്ഷണസംവിധാനം പോലീസും കര്‍ശനമാക്കിയിട്ടുണ്ട്. അപ്രതീക്ഷിത സംഭവങ്ങളും അപരിചതരെയും ലോക്കല്‍ പോലീസ് നിരീക്ഷിക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷന്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്, അഷ്ടമുടി കായല്‍ തീരങ്ങള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രികാല പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ മഫ്തിയില്‍ പോലീസ് റോന്ത് ചുറ്റുന്നുണ്ട്.
ഇന്ന് മുതല്‍ എസ്പിജി പറയുംപോലെയായിരിക്കും സുരക്ഷാപദ്ധതി. പ്രധാനമന്ത്രി വന്നിറങ്ങുന്നത് മുതല്‍ നഗരം ഇവരുടെ കൈകളിലാകും. ഏത് ആപത്ത്ഘട്ടത്തെയും നേരിടാനുള്ള സര്‍വ്വ സന്നാഹങ്ങളുമായി തന്നെയാണ് ഇവര്‍ ഇന്നലെ കൊല്ലത്ത് എത്തിയത്. ആശ്രാമം മൈതാനവും എസ്എന്‍ കോളേജ് ഗ്രൗണ്ടും ഇവര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഹെലിപാഡില്‍ നിന്ന് എസ്എന്‍ കോളേജിലേക്ക് പോകുന്ന റൂട്ട് ഉള്‍പ്പടെയുള്ളത് ഇവരാണ് നിശ്ചയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: