ബെംഗളുരു: ബെംഗളുരു സ്ഫോടനക്കേസിലെ പ്രതികള്‍ക്കും സാക്ഷികള്‍ക്കും പോലീസ് സംരക്ഷണം നല്‍കണമെന്ന ആവശ്യം എന്‍ഐഎ കോടതി തള്ളി. കേരളത്തില്‍ നിന്നും ചിലര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാരാണ് സംരക്ഷണമാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
അബ്ദുള്‍ നാസര്‍ മദനി ഉള്‍പ്പെടെയുള്ളവരുടെ സത്യവാങ്മൂലം പരിഗണിച്ച ശേഷമാണ് ജഡ്ജി ശിവണ്ണ ഹര്‍ജി തള്ളിയത്. കെട്ടിച്ചമച്ച ആരോപണമാണെന്ന് മദനിയും മറ്റ് പ്രതികളും നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. തനിക്കെതിരെ കേരളാ പോലീസ് മനപ്പൂര്‍വ്വം സൃഷ്ടിച്ച കേസാണെന്ന് തടിയന്റവിട നസീറും കോടതിയെ അറിയിച്ചു.
തടിയന്റവിട നസീറിന്റെ കൂട്ടാളി ഷെഹനാസ് പിടിയിലായ സാഹചര്യത്തിലായിരുന്ന കര്‍ണാടക പ്രോസിക്യൂഷന് കോടതിയെ സമീപിച്ചത്. എന്നാല്‍ എല്ലാവരുടേയും സത്യവാങ്മൂലം സ്വീകരിച്ച കോടതി അവയെല്ലാം തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: