അഞ്ചല്‍: ശബരിമല തീര്‍ത്ഥാടകരായ അയ്യപ്പഭക്തന്മാരോട് തമിഴ്നാട് മോട്ടോര്‍വാഹന വകുപ്പിന്റെ കാട്ടുനീതി. മലയാളികളായ അയ്യപ്പ ‘ക്തനമാരോടാണ് സ്പിരിറ്റ് കടത്തുകാരോട് കാണിക്കുന്ന അക്രമം തമിഴ്നാട് സര്‍ക്കാര്‍ കാണിക്കുന്നത്. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കാനനക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്ന ശബരിമല തീര്‍ത്ഥാടകരെയാണ് തമിഴ്നാട് ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ പീഡിപ്പിക്കുന്നത്.
മണ്ഡല-മകരവിളക്ക് സീസണായതോടെ അച്ചന്‍കോവില്‍, ആര്യങ്കാവ് ക്ഷേത്രങ്ങളില്‍ ഉത്തരകേരളത്തിലെയടക്കം മലയാളികളുടെ തിരക്കാണ് . ഈ ക്ഷേത്രങ്ങളിലേക്കുള്ള പ്രധാനപാതകളെല്ലാം തകര്‍ന്ന് കിടക്കുകയാണ്. ശബരിമല ദര്‍ശനത്തിന് ശേഷം എരുമേലി ശാസ്താക്ഷേത്രത്തിലും തുടര്‍ന്ന് അച്ചന്‍കോവില്‍ വഴി ആര്യങ്കാവിലും കുളത്തുപ്പുഴയിലും പോകുന്നവര്‍ക്കാണ് തമിഴ്നാടിന്റെ ഇരുട്ടടിയേല്ക്കുന്നത്. പത്തനംത്തിട്ട കോന്നി വഴി അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ പ്രധാനമായും രാത്രി തിരിച്ച് പോകുന്നത് തെങ്കാശി, പുളിയറ, കോട്ടവാസല്‍ റോഡിലൂടെയാണ്. സാങ്കേതികമായി ഇത് തമിഴ്നാടിന്റെ റോഡാണ്. മറ്റ് പോംവഴികളില്ലാത്തതിനാലും രാത്രി സുരക്ഷിതയാത്രക്കായും അയ്യപ്പ ഭക്തര്‍ ഈ റോഡിലൂടെയാണ് യാത്ര. അയ്യപ്പഭക്തരെ കെണിവെച്ച് പിടിക്കാന്‍ പുളിയറ ചെക്ക്പോസ്റ്റില്‍ ഇപ്പോള്‍ വലിയ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പുളിച്ചറയില് അയ്യപ്പഭക്ത വാഹനങ്ങള്‍ മോട്ടോര്‍ വെഹിക്കിള്‍ ചെക്ക് പോസ്റ്റില്‍ അധികൃതര്‍ തടയും.
കേരള അതിര്‍ത്തി വഴി വരുന്ന വാഹനങ്ങളായതിനാലും മുമ്പ് ചെക്ക് പോസ്റ്റുകള്‍ ഒന്നും ഇല്ലാത്തതിനാലും ഇവര്‍ പെര്‍മിറ്റ് എടുത്തിട്ടുണ്ടാവില്ല എന്നറിഞ്ഞു തന്നെയാണിത്. അയ്യപ്പഭക്തര്‍ സീറ്റിനൊന്നിന് അറുനൂറു രൂപയും ഫൈനായി ആയിരത്തി ഇരുനൂറുരൂപയും അടച്ചാല്‍ മാത്രമേ പിന്നീട് കടത്തിവിടു.
അന്‍പത്തിഒന്ന് യാത്രക്കാര്‍ സഞ്ചരിക്കുന്ന വലിയ ബസിന് കോമ്പൗണ്ടിംഗ് ഫീസടക്കം 61200 രൂപയാണ് ഈടാക്കുന്നത്. ഇത്തരം ഭീമമായ തുക ഈടാക്കിയാണ് അയ്യപ്പ ഭക്തര്‍ ഇതുവഴി സഞ്ചരിക്കുന്നതെന്നത് ഞെട്ടിക്കുന്നതാണ്.
ശബരിമല തീര്‍ത്ഥാടന കാലം ആരംഭിച്ചതിന് ശേഷവും കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ ഇരുസംസ്ഥാനങ്ങളുടെയും സംയുക്ത പോലീസ് സോണും, ഇടത്താവളങ്ങളും പ്രഖ്യാപനം മുറപോലെ നടക്കുന്നുണ്ടെങ്കിലും മലയാളികളായ അയ്യപ്പ ഭക്തരെ ചൂഷണം ചെയ്യുകയാണ് തമിഴ്നാട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പഭക്തന്മാര്ക്ക് വേണ്ടി സൗകര്യങ്ങള്‍ ഒരുക്കാന്‍ പാടുപെടുമ്പോഴാണ് തമിഴ്നാടിന്റെ ഈ കൊള്ള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: