ഡമാസ്ക്കസ്: അന്താരാഷ്ട്ര ഭീകര സംഘടനയായ ഐഎസിന്റെ ധനകാര്യ വിഭാഗം മേധാവി അബു സലേ(മുവാഫക് മുസ്തഫ മുഹമ്മദ് അല്കര്മൂഷ്) സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. നവംബര്‍ അവസാനമുണ്ടായ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് അമേരിക്കന്‍ സൈനിക വക്താവ് കേണല്‍ സ്റ്റീവ് വാറന്‍ പറഞ്ഞു.
ഐഎസിന്റെ ധനമന്ത്രിയെന്നാണ് അബു സലേ അറിയപ്പെട്ടിരുന്നത്. ഇയാള്‍ക്കൊപ്പം രണ്ട് അനുയായികളും കൊല്ലപ്പെട്ടതായി ഐഎസ് വിരുദ്ധ പോരാട്ട സംഘത്തിലെ യുഎസ് പ്രതിനിധി ബ്രട്ട് മക്ഗുര്‍ക്ക് പറഞ്ഞു. അബു മരിയം, അബു വാഖ്മാന് അല്‍ ടുണീസ് എന്നിവരാണ് കൊല്ലപ്പെട്ടത്.
46കാരനായ അബു സലേ ഇറാഖിയാണ്. ഇതോടെ ഐഎസിന്റെ ഫണ്ടിംഗിന്റെ ആസൂത്രണമാണ് നിലച്ചത്. പലതരത്തിലാണ് ഐഎസ് ഫണ്ട് കണ്ടെത്തിയിരുന്നത്. തങ്ങള്‍ പിടിച്ചെടുത്ത ഇറാഖിന്റെയും സിറിയയുടെയേും ഭാഗങ്ങളിലുള്ള എണ്ണപ്പാടങ്ങളിലെ എണ്ണവില്പ്പനയാണ് പ്രധാന വരുമാന മാര്‍ഗം. ആയുധ വില്‍പ്പന, തട്ടിക്കൊണ്ടുപോയി പണം പിടുങ്ങുക തുടങ്ങി പലമാര്ഗങ്ങളാണ് ഇവര്‍ പണമുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നത്.
കോടാനു കോടികളുടെ സ്വത്തുള്ള ഐഎസ് ലോകത്തേറ്റവും സമ്പന്നമായ ഭീകരസംഘടനയാണ്. അബു സലേമിന്റെ മരണത്തോടെ ഫണ്ട് കണ്ടെത്താനുള്ള ഐഎസിന്റെ സാമര്‍ഥ്യമാണ് ഇല്ലാതായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: