മുംബൈ: ഭാരതത്തിലെ ഭീകരപ്രവര്‍ത്തനം സംബന്ധിച്ച് അമേരിക്കന്‍ ഭീകരന് ഡേവിഡ് കോള്മാന് ഹെഡ്ലിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജന്‍സികളും ഇന്റലിജന്‍സും. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ ഇയാളെ കഴിഞ്ഞ ദിവസം മുംബൈ കോടതി മാപ്പുസാക്ഷിയാക്കിയിരുന്നു. പാക് അമേരിക്കന്‍ ഭീകരനായ ഇയാള്‍ ഭീകരപ്രവര്‍ത്തനത്തിന് അമേരിക്കയില്‍ 35 വര്‍ഷം തടവ് അനുഭവിക്കുകയാണ്. ഇയാളെ വീഡിയോകോണ്‍ഫറന്‍സിംഗ് വഴിയാണ് മുംബൈ കോടതിയില്‍ ഹാജരാക്കിയത്.
വിലപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന് ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് ലഷ്ക്കര്‍ ഭീകരനായ ഹെഡ്ലിയെ മാപ്പുസാക്ഷിയാക്കിയത്.
അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത സമയത്ത് നാലു വര്‍ഷം മുന്‍പ് ഇയാള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തിയത്. അവ:
1 ലഷ്ക്കറിന്റെ ഓരോ സുപ്രധാന നീക്കങ്ങള്‍ക്കും സ്ഥാപകനായ ഹാഫീസ് മൊഹമ്മദ് സെയ്ദിന്റെ അനുമതി വേണം. മുംബൈ ഭീകരാക്രണത്തെപ്പറ്റി ഇയാള്‍ക്ക് പൂര്‍ണ്ണമായ വിവരം ഉണ്ടായിരുന്നു. ഇയാളുടെ അനുമതിയോടെയാണ് ആക്രമണം നടന്നത്.
2 ഐഎസ്ഐയുടെ പൂര്‍ണ്ണപിന്തുണയോടെയാണ് മുംബൈ ആക്രമണം നടന്നത്. മുംബയ് ഭീകാരക്രമണത്തില്‍ തനിക്ക് നല്‍കിയത് സഹായം നല്‍കിയത് ഐഎസ്ഐയിലെ മേജര്‍ ഇക്ബാല്‍ ആയിരുന്നു.
3 ഐഎസ്ഐയിലെ മേജര്‍ ഇക്ബാല്‍, മേജര്‍ സമീര്‍ അലി എന്നിവരാണ് തന്നെ ഹെഡ്ലിയെ സഹായിച്ചത്. ഓരോ ഭീകരനെയും ഐഎസ്ഐയിലെ പ്രമുഖരാണ് സഹായിച്ചിരുന്നത്.
4 ലഖ്വി അറസ്റ്റിലായ സമയത്ത് ഐഎസ്ഐ മേധാവി ജയിലില്‍ ലഖ്വിയെ സന്ദര്‍ശിച്ചിരുന്നു.
5 മുംബൈയിലെ താജ് ഹോട്ടല്‍ ആക്രമിക്കാനായിരുന്നു ആദ്യ പരിപാടി
6 ഭാരതത്തിന് എതിരെ ലഷ്ക്കര്‍ അബു യാക്കൂബിന്റെ നേതൃത്വത്തില്‍ നാവിക വിഭാഗം രൂപീകരിച്ചിട്ടുണ്ട്.
7 ലഷ്കറില് ഭാരതത്തില്‍ നിന്നുള്ള യുവാക്കളുണ്ട്. ഇവരെ ഉപയോഗിച്ച് ഭാരതത്തില്‍ ആക്രമണം നടത്താനാണ് ലഷ്ക്കര്‍ പദ്ധതി
8 ആക്രമണത്തിന് ഒരു വര്‍ഷം മുന്‍പ് ആയുധങ്ങളും ലഹരിവസ്തുക്കളും ഭാരതത്തിലേക്ക് കടത്താന്‍ നിയാമത് ഷാ എന്നയാള്‍ക്ക് ലഷ്ക്കര്‍ എട്ടര ലക്ഷം രൂപ നല്‍കിയിരുന്നു.
9 ഉപരാഷ്ട്രപതിയുടെ വസതി, ഇന്ത്യാ ഗേറ്റ്, ദല്‍ഹി റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള പഹര്‍ഗഞ്ജ്, സിബിഐ ഓഫീസ്, ഇസ്രയേല്‍ എയര്‍ലൈന്‍ ഓഫീസ് തുടങ്ങിയവയുടെ ചിത്രങ്ങളും വീഡിയോകളും താന്‍ എടുത്തിരുന്നു. ഭീകരാക്രമണത്തിനുള്ള ലക്ഷ്യങ്ങളാണിവ. ഹെഡ്ലി അന്ന് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: