കൊച്ചി: ഗര്‍ഭസ്ഥ ശിശുവിന് അമ്മയുടെ ഗര്‍ഭാശയത്തില്‍ വച്ച് ഹ്യദയവൈകല്യം മാറ്റുന്ന പ്രക്രിയ അമൃത ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഫീറ്റല്‍ ഹാര്‍ട്ട് വിഭാഗം നടത്തി. ഇത്തരം ഹ്യദയവൈകല്യം മാറ്റുന്ന പ്രക്രിയ നടത്തുന്നത് കേരളത്തില്‍ ആദ്യത്തേതാണ്.
ഫീറ്റല്‍ ബലൂണ്‍ അയോര്‍ട്ടിക് വാല്‍വുലോപ്ലാസ്റ്റി പ്രക്രിയയാണ് 29 ആഴ്ച്ച മാത്രം വളര്‍ച്ച പൂര്‍ത്തീകരിച്ച ഗര്‍ഭസ്ഥശിശുവില്‍ നടത്തിയത്. അയോര്‍ട്ടിക് സ്റ്റിനോസിസ് മൂലം ഇടത്തേ ഹ്യദയത്തിന്റെ അറ തകരാറിലാകുന്ന അവസ്ഥയാണ് ഗര്‍ഭസ്ഥ ശിശുവിനുണ്ടായിരുന്നത്. ഈ അവസ്ഥയില്‍, ഹ്യദയത്തിന്റെ ഇടത്തേ അറയില്‍ നിന്നുമുള്ള പ്രധാന രക്തക്കുഴലുകള്‍ക്ക് ഗുരുതരമായ തടസ്സം ഉണ്ടായിരുന്നു.
ചികിത്സിച്ചു ഭേദമാക്കിയില്ലെങ്കില്‍ ഹ്യദയത്തിന്റെ ഇടതു ഭാഗത്തിനു പ്രവര്‍ത്തനവൈകല്യം ഉണ്ടാക്കുന്ന ഗുരുതരമായ ‘ഹൈപ്പോപ്ലാസ്റ്റിക് ലെഫ്റ്റ് ഹാര്‍ട്ട് സിന്‍ഡ്രോം’ എന്ന അവസ്ഥയിലേക്കു നീങ്ങുന്നതിനുള്ള സാധ്യത ഉണ്ടാകുമായിരുന്നു
അമ്യതയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍ ഡോ. ബാലു വൈദ്യനാഥന്റെ നേത്യത്വത്തിലാണ് പ്രക്രിയ നടത്തിയത്. ഹൈദ്രബാദ് കെയര്‍ ഹോസ്പിറ്റലിലെ (ഈ പ്രക്രിയ നടത്തിയിട്ടുള്ള ഇന്ത്യയിലെ ഒരേ ഒരു സ്ഥാപനം) പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ.നാഗേശ്വര്‍ റാവു, അമ്യതയിലെ പെരിനേറ്റോളജി വിഭാഗം ഡോ. വിവേക് ക്യഷ്ണന് എന്നിവര്‍ പങ്കെടുത്തു. ഗൈനക്കോളജി വിഭാഗം ഡോ. രാധാമണി, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ക്യഷ്ണകുമാര്‍, ഡോ. നിതു, അനസ്തേഷ്യ വിഭാഗത്തിലെ ഡോ.രേ എന്നിവരും പങ്കാളികളായി.
‘ഫീറ്റല്‍ ഹാര്‍ട്ട്’ 2015 ദേശീയ സമ്മേളനം 12,13 തീയതികളില്‍ അമൃത യില്‍ നടത്തും. മാതാ അമ്യതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. ഫീറ്റല്‍ കാര്‍ഡിയോളജി വിദഗ്ദ്ധന്മാരായ ഡോ.നാഗേശ്വര്‍ റാവു, ഡോ.അശോക് ഖുറാന, ഡോ. ബി.എസ്. രാമമൂര്‍ത്തി എന്നിവര്‍ പങ്കെടുക്കും. ഫീറ്റല്‍ ഹാര്‍ട്ട് ഇമാജിങ്ങി(4ഡി ഫിറ്റല്‍ എക്കൊ)നെക്കുറിച്ചു ശില്‍പ്പശാലയും, ഫീറ്റല്‍ കാര്‍ഡിയോളജിയിലെ നൂതന ചികിത്സാരീതികളെക്കുറിച്ചും ചര്‍ച്ചകളും പ്രബന്ധാവതരണങ്ങളും ഒന്നും രണ്ടും ദിവസങ്ങളിലായി നടത്തും.
പത്രസമ്മേളനത്തില്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം ഡോ. ബാലു വൈദ്യനാഥന്, പെരിനേറ്റോളജി വിഭാഗം മേധാവി ഡോ. വിവേക്ക്യഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: