തൊടുപുഴ: മൂലമറ്റം റോഡിലെ ടാറിംഗ് ഇഴയുന്നു. മണ്ഡലകാലം ആരംഭിച്ചപ്പോള്‍ തുടങ്ങിയ ടാറിംഗ് ഇതുവരെ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. ശബരിമല തീര്‍ത്ഥാടനം പാതിപിന്നിട്ടിട്ടും ടാറിംഗ് പൂര്‍ത്തിയാക്കാത്തത് ഗുരുതരമായ വീഴ്ച്ചയാണ്. മഴയെ കുറ്റം പറഞ്ഞ് ടാറിംഗ് തുടങ്ങുവാന്‍ താമസിച്ചു. പകല്‍ സമയങ്ങളില്‍ മഴ മാറിനില്ക്കുമ്പോഴും ഒച്ചിന്റെ വേഗതയിലാണ് ടാറിംഗ് ജോലികള്‍ നടക്കുന്നത്. നിലവാരമില്ലാത്ത രീതിയിലാണ് ഇപ്പോഴത്തെ ടാറിംഗ് നടക്കുന്നത്. അടച്ചകുഴികള്‍ ഉടന്‍തന്നെ പൊട്ടിപൊളിയുകയാണ്. ചെറുകുഴികള്‍ ഒഴിവാക്കി വലിയ കുഴികള്‍ മാത്രമാണ് അടയ്ക്കുന്നത്. ഇതിനും വേണ്ടത്ര വേഗതയില്ലാത്തതിനാല്‍ ടാറിംഗ് ജോലികള്‍ക്ക് കാലതാമസം നേരിടുന്നു. സമയബന്ധിതമായി ടാറിംഗ് പൂര്‍ത്തിയാക്കാത്തത് ശബരിമല തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ വലയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: