ആലപ്പുഴ: എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പ്രഖ്യാപിച്ച പുതിയ രാഷ്ട്രീയ പാര്‍ട്ടി ബിഡിജെഎസ്സിനെ ഭയന്ന് സിപിഎമ്മില്‍ വെട്ടിനിരത്തലുകള്‍ക്ക് താത്കാലിക ശമനം. പാര്‍ട്ടിയിലെ എതിര് ശബ്ദങ്ങളെ അച്ചടക്കത്തിന്റെ വാളുപയോഗിച്ച് അടിച്ചമര്‍ത്തിയിരുന്ന പിണറായി വിജയന് തന്നെ ഒത്തുതീര്‍പ്പുകള്‍ക്ക് ആഹ്വാനം ചെയ്യുന്നത് അണികളില്‍ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്. നടപടിയെടുത്ത് ഒതുക്കി മൂലയ്ക്ക് നിര്‍ത്തിയവര്‍ പുതിയ പാര്‍ട്ടിയില്‍ ചേക്കേറുമെന്ന ഭയമാണ് ഔദ്യോഗിക പക്ഷത്തിന്റെ പുതിയ നയതന്ത്ര നീക്കങ്ങള്‍ക്ക് പിന്നില്‍.
നിലവില്‍ വെട്ടിനിരത്തപ്പെട്ട പല നേതാക്കളും അണികളും പുതിയ പാര്‍ട്ടിയില്‍ ചേരാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടവരും ബിഡിജെഎസ്സില്‍ ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ എസ്എന്‍ഡിപി നേതാക്കളെ ബന്ധപ്പെട്ടുതുടങ്ങി. ഇതോടെയാണ് സമവായ നീക്കങ്ങളുമായി പിബി അംഗം പിണറായി വിജയന് തന്നെ ആലപ്പുഴയിലെത്തിയത്. ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മറ്റിയിലും ഏറ്റുമുട്ടിയ ഔദ്യോഗികപക്ഷത്തെയും ഐസക് പക്ഷത്തെയും നേതാക്കളെ അനുനയിപ്പിക്കുന്ന സമീപനമാണ് പിണറായി വിജയന് സ്വീകരിച്ചത്. ജി. സുധാകരനെതിരെയും തോമസ് ഐസക്കിനെതിരെയും കമ്മറ്റികളില്‍ ഇരുപക്ഷവും മത്സരിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചു. മാറിയ സാഹചര്യത്തില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞ പിണറായി വിജയന് കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ വെട്ടിനിരത്തപ്പെട്ട ഐസക് പക്ഷക്കാരെ ഏരിയാകമ്മറ്റികളില്‍ ഉള്‍ക്കൊള്ളിക്കാനും നിര്‍ദ്ദേശിച്ചു.
ബിഡിജെഎസ്സിന്റെ പ്രവര്‍ത്തനം ശക്തമാകുന്നതോടെ പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ ക്ഷീണം ഉണ്ടാകുന്ന ജില്ലകളിലൊന്ന് ആലപ്പുഴയായിരിക്കുമെന്ന വിലയിരുത്തലിലാണ് സിപിഎം നേതൃത്വം. ഈ സാഹചര്യത്തിലാണ് ഔദ്യോഗിക പക്ഷത്തെ നയിക്കുന്ന നേതാവുതന്നെ സമവായത്തിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിനുശേഷം രണ്ടായി പിളര്‍ന്ന വിഎസ് പക്ഷത്തെയും കൂടെക്കൂട്ടാന്‍ ഔദ്യോഗിക പക്ഷം ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ വിഎസ് പക്ഷത്തെ പ്രമുഖര്‍ക്ക് സീറ്റു നല്കിയതും ഇതിന്റെ ഭാഗമാണ്.
പാര്‍ട്ടി വിപ്പ് ലംഘിച്ച് ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ഇ.വി. നാരായണനെ തുടരാന്‍ അനുവദിച്ചതും ബിഡിജെഎസ്സ് ഭയമാണെന്നാണ് വിവരം.
നാരായണനെ പ്രസിഡന്റാക്കിയില്ലെങ്കില്‍ തങ്ങള്‍ പാര്‍ട്ടിവിട്ട് പുതിയ പാര്‍ട്ടിയില്‍ ചേരുമെന്ന് രണ്ടു ലോക്കല്‍ കമ്മറ്റികളിലെ ഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും മുന്നറിയിപ്പു നല്‍കിയതോടെയാണ് ജില്ലാനേതൃത്വം വഴങ്ങിയത്. വെള്ളാപ്പള്ളി നടേശന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം സിപിഎമ്മില്‍ വെട്ടിനിരത്തപ്പെട്ട നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആശ്വാസകരമായിരിക്കുകയാണ്. അടുത്ത മെയ്മാസം വരെയെങ്കിലും പാര്‍ട്ടിയില്‍ ഇക്കൂട്ടരുടെ ആയുസ് ദീര്‍ഘിപ്പിച്ചു . സമത്വ മുന്നേറ്റയാത്രയില്‍ പങ്കെടുക്കുന്ന സഖാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന ഭീഷണിയും സിപിഎം നേതൃത്വം ഇപ്പോള്‍ മറന്ന മട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: