കൊച്ചി : തന്നെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടിക്കെതിരെ പി.സി. ജോര്‍ജ് നല്കിയ ഹര്‍ജി ഹൈക്കോടതി ഡിസംബര്‍ 20 ന് പരിഗണിക്കും. സ്പീക്കര്‍ക്കു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹാജരാകും. തോമസ് ഉണ്ണിയാടന് പ്രത്യേക ദൂതന് മുഖേന നോട്ടീസ് നല്‍കാനും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് നിര്‍ദ്ദേശിച്ചു.
പി.സി. ജോര്‍ജിന്റെ പ്രവൃത്തികള്‍ കേരള കോണ്‍ഗ്രസ് (മാണി) പാര്‍ട്ടി വിട്ടതിനു തുല്യമാണെന്നും അദ്ദേഹത്തെ അയോഗ്യനാക്കണമെന്നും കാട്ടി തോമസ് ഉണ്ണിയാടന് സ്പീക്കര്‍ക്ക് ഹര്‍ജി നല്‍കിയിരുന്നു. പരാതിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് പി.സി. ജോര്‍ജ് എം.എല്‍.എ സ്ഥാനം രാജിവെച്ച് കത്തു നല്‍കിയെങ്കിലും സ്പീക്കര്‍ രാജിക്കത്ത് സ്വീകരിക്കാതെ പി.സി. ജോര്‍ജിനെ അയോഗ്യനാക്കുകയായിരുന്നു. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും അയോഗ്യനാക്കിയ നടപടി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് പി.സി. ജോര്‍ജ് ഹര്‍ജി നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: