കൊച്ചി : ചാരക്കേസിലെ അന്വേഷണ ഉദേ്യാഗസ്ഥര്‍ക്കെതിരെ നല്കിയ പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് നടപടികള്‍ അവസാനിപ്പിച്ചതിനെതിരെ നമ്പി നാരായണന് നല്കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എതിര് കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് നിര്‍ദ്ദേശിച്ചു
ഐ.എസ്.ആര്.ഒ ചാരക്കേസ് അന്വേഷിച്ച കേരള പൊലീസും ഐ.ബി ഉദേ്യാഗസ്ഥരും തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നും ചാരക്കേസ് തെറ്റായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞതിനാലാണ് സിബി മാത്യൂസ് ഉള്‍പ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
അന്വേഷണ ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന് നല്കിയ ഹര്‍ജിയില്‍ ഉദ്യോഗസ്ഥര്‍ വിരമിച്ച സാഹചര്യത്തില്‍ നടപടി തുടരാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ കമ്മിഷന് കുറ്റക്കാര്‍ക്കെതിരെയുള്ള തന്റെ പരാതിയില്‍ നടപടി അവസാനിപ്പിച്ചുവെന്നാണ് നമ്പി നാരായണന്റെ ഹര്‍ജിയിലെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: