തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ സാധാരണ പറഞ്ഞുകേള്‍ക്കാറുള്ള അരാജകത്വം ഇക്കുറി ഉണ്ടായില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിനിധികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധ നവാണ് ഇക്കുറി ഉണ്ടായത്. 14000 പ്രതിനിധികള്‍ പങ്കെടുത്ത മേളയില്‍ 178 സിനിമകള്‍ 400 ഷോയിലൂടെ പ്രദര്‍ശിപ്പിച്ചു. 14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം സജ്ജീകരിച്ചിരുന്നത്. വിവാദങ്ങളോ പ്രതിഷേധങ്ങളോ ഇക്കുറി ഉണ്ടായില്ല. സംഘാടകമികവ് ഇതിനു തെളിവാണ്.
25-ാമത് ചലച്ചിത്രമേളയില്‍ 25000 പ്രതനിധികളെ പങ്കെടുപ്പിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. തിയേറ്റര്‍ കോംപ്ലക്സ് ഇതിന് അത്യാവശ്യമാണ്. കവടിയാര്‍ സ്ക്വയറില്‍ തിയേറ്റര്‍ കോം പ്ലക്സ് നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു
ദേശീയ സ്കൂള്‍ കായികമേള വേണ്ടെന്നു വച്ചത് പ്രായോഗിക തടസ്സങ്ങള്‍ ഉള്ളതിനാലാണ്.
വിദ്യാഭ്യാസ വകുപ്പ് ഇത് സംബ ന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. സംസ്ഥാന കലോത്സവം തിരുവനന്തപുരത്ത് വച്ച് ജനുവരിയില്‍ നടത്തുന്നു. ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ പരീക്ഷാകാലമാണ്. ഏപ്രിലാകുമ്പോള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവില്‍ വരും. അതിനാലാണ് കായികമേളക്ക് തടസ്സം പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: