ആലപ്പുഴ: രണ്ടു പതിറ്റാണ്ടിനുശേഷം റാണി കായല്‍ നിലവും കൃഷിക്കൊരുങ്ങുന്നു. ഈ മാസം അവസാനം വിത്തുവിതയ്ക്കുമെന്ന് കൃഷിയൊരുക്കം വിലയിരുത്താനെത്തിയ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു.
568.59 ഏക്കര്‍ വരുന്ന റാണി കായലിലെ വെള്ളം വറ്റിച്ചുതുടങ്ങി. 15 ദിവസത്തിനുള്ളില്‍ വെള്ളം വറ്റിച്ച് വിതയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. നാലു മോട്ടോര്‍ തറകള്‍ സ്ഥാപിച്ചാണ് പമ്പിങ് നടത്തുന്നത്. പാടശേഖരത്തിനായി പ്രത്യേക ട്രാന്‍സ്ഫോമര്‍ സ്്ഥാപിച്ചു. പമ്പിങ് തടസപ്പെടാതിരിക്കാന്‍ വൈദ്യുതി മുടക്കം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാന്‍ കളക്ടര്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി.
ചിത്തരക്കായലില് രണ്ടാമതും കൃഷിയിറക്കി. 715 ഏക്കറില്‍ കക്കാ ഖനനം മൂലം കുഴിയായ നൂറ്റിപ്പത്ത് ഏക്കറിലൊഴികെ എല്ലായിടത്തും കൃഷിയിറക്കിയിട്ടുണ്ട്. വിത കഴിഞ്ഞിട്ട് ഒരുമാസമായി. കഴിഞ്ഞവര്‍ഷം 406 ഏക്കറിലാണ് കൃഷിയിറക്കിയത്.
ചിത്തിര കായല്‍ പാടശേഖരത്തേക്കാള് താഴ്ന്നാണ് റാണി പാടശേഖരം സ്ഥിതിചെയ്യുന്നത്്. കുട്ടനാട് പാക്കേജിന്റെ ഭാഗമായി 24 കോടി രൂപ ചെലവഴിച്ച് ഇരു കായലുകളുടെയും ബണ്ടു ബലപ്പെടുത്താനുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. 90 ലക്ഷം രൂപ മുടക്കിയാണ് റാണി-ചിത്തിര കായലിലേക്ക് വൈദ്യുതി ലൈനുകള്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: