ഇടുക്കി പാര്‍ലമെന്റംഗം ജോയ്സ് ജോര്‍ജിന്റെ ആദിവാസി ഭൂമി തട്ടിയെടുക്കലിന് ഇടതുമുന്നണിയുടെയും വലതുമുന്നണിയുടെയും ജനപിന്തുണ! ശരിയായ അന്വേഷണം നടത്താന്‍പോലും ഹൈക്കോടതി ഇടപെടേണ്ടിവന്നു. തട്ടിപ്പ് നടന്നെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസിലാകുമെന്ന് ഹൈക്കോടതി.
ശരിയായ അന്വേഷണം നടത്താതെ ആദിവാസിക്ഷേമമന്ത്രിക്കും റവന്യൂമന്ത്രിക്കും സാമാന്യബുദ്ധിയില്ലെന്ന പരോക്ഷ സൂചനയല്ലേ ഹൈക്കോടതി നിരീക്ഷണം? ഇനി ഇടതുമുന്നണിയുടെ കാര്യമെടുത്താലോ? ആദിവാസിക്കവകാശപ്പെട്ട ഭൂമി തട്ടിയെടുത്തയാളിന് ലോക്സഭാംഗത്വം! ഇടുക്കിയെ പ്രതിനിധീകരിക്കാന്‍ ഇടതുമുന്നണിക്ക് മറ്റാരെയും കിട്ടിയില്ലത്രേ.
ഇടതും വലതും കൂടി സംരക്ഷിച്ച് സംരക്ഷിച്ച് ആദിവാസികള്‍ വംശനാശത്തിന്റെ വക്കിലെത്തി. സെക്രട്ടറിയേറ്റ് വളഞ്ഞ് കുടില്‍കെട്ടിയ ഭൂരഹിത ആദിവാസികളെ ആദ്യം എ.കെ. ആന്റണി വഞ്ചിച്ചു. തുടര്‍ന്ന് വന്ന മന്ത്രിസഭയും അവര്‍ക്ക് ഭൂമി നല്‍കിയില്ല.
നില്പുസമരം അവസാനിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി നല്കിയ ഉറപ്പും പാലിച്ചില്ല. വോട്ടുബങ്കല്ലാത്തതിനാല് ആദിവാസിയെ എല്ലാവരും വഞ്ചിക്കുന്നു. ആരുണ്ട് ഈ നിരാലംബരെ രക്ഷിക്കാന്‍?
കെ.വി. സുഗതന്, ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: