ലാ സെയ്ബ (ഹോണ്ടുറാസ്): ഹോണ്ടുറാസ് രാജ്യാന്തര ഫുട്ബോള്‍താരം വെടിയേറ്റു മരിച്ചു. 26 കാരനായ അര്‍നോള്‍ഡ് പെരാള്െട്ടയ്ക്കാണ് സദാരുണ അന്ത്യം സംഭവിച്ചത്. കരീബിയന്‍ തീരത്തെ ഒരു ഷോപ്പിങ് മാളിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ചാണ് പെരാള്ട്ടെക്ക് വെടിയേറ്റത്. ആക്രമണ കാരണം വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല.
2011 മുതല്‍ 2015 വരെ ഹോണ്ടുറാസിന് വേണ്ടി ഡിഫന്‍സീസ് മിഡ്ഫീല്‍ഡറായി 26 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് പരാള്െട്ട. 2011-ല്‍ പാരഗ്വായ്ക്കെതിരായ സൗഹൃദമത്സരത്തിലായിരുന്നു അരങ്ങേറ്റം. ഏഴ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഹോണ്ടുറാസിനുവേണ്ടി കളിച്ചിട്ടുണ്ട്. പരിക്കുമൂലമാണ് 2014ലെ ലോകകപ്പില്‍ കളിക്കാന്‍ കഴിയാതിരുന്നത്. 2012-ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ കളിച്ചു.
പരാള്െട്ടയുടെ നായകത്വത്തിലാണ് പാരഗ്വായ് 2009ലെ യൂത്ത് ലോകകപ്പ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയത്. ഹോണ്ടുറന്‍ ക്ലബായ ഡീപ്പോര്ട്ടിവ ഒളിംപ്യയുടെ താരമായിരുന്നു. കൂടാതെ വിഡയ്ക്കുവേണ്ടിയും സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിനുവേണ്ടിയും കളിച്ചിട്ടുണ്ട്. കരിയറിലാകെ 161 മത്സരങ്ങളില്‍ നിന്ന് നാല് ഗോള്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: