കൊച്ചി: പാവക്കുളം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് 17ന് കൊടയേറും. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ പ്രശാന്ത് നാരായണന് നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ കൊടിയേറ്റ് ചടങ്ങ്. 26ന് ആറാട്ടോടുകൂടി സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് 19ന് ‘അന്യോന്യം’ തൃപ്പൂണിത്തുറയുടെ അക്ഷരലക്ഷജപവും 20 ന് പെരുവനം ഗ്രാമസഭയുടെ ഏകാദശരുദ്രജപവും നടക്കും.
ഉത്സവത്തോടനുബന്ധിച്ച് ഒന്നാം ദിവസം രാവിലെ 10 ന് കലവറ നിറയ്ക്കല്‍. വൈകിട്ട് 6 ന് ധരണി സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ് അവതരിപ്പിക്കുന്ന ഭജനസന്ധ്യ. 8.30 ന് തൃക്കണാവര്ട്ടം നായര്‍ സ്ത്രീസമാജം അവതരിപ്പിക്കുന്ന തിരുവാതിരകളി. രണ്ടാം ദിവസം വൈകിട്ട് 7 ന് സംഗീതാര്‍ച്ചന: കുമാരി ആദിത്യ ജയരാജ്. 7.30 ന് കഥകളി: കഥ കീചകവധം. മൂന്നാം ദിവസം വൈകിട്ട് 7.30 ന് നൃത്തസന്ധ്യ, അവതരണം: ആര്‍എല്‍വി പ്രശോഭ് കെ. വാര്യര്‍ ആന്റ് സൗമ്യ വിനോദ്. നാലാം ദിവസം വൈകിട്ട് 6.30 ന് നൃത്തനൃത്യങ്ങള്‍, 7.30 ന് കൊട്ടാരം സംഗീതമാരാര് അവതരിപ്പിക്കുന്ന ‘കുടുക്കവീണകച്ചേരി’. അഞ്ചാം ദിവസം വൈകിട്ട് 7.30 ന് തിരുവനന്തപുരം സ്വര്‍ഗക്ഷേത്ര അവതരിപ്പിക്കുന്ന ‘വീരക്ഷത്രിയന്‍’ ബാലെ. ആറാം ദിവസം വൈകിട്ട് 7 ന് മോഹിനിയാട്ടം: കുമാരി ആദിത്യ ജയരാജ്. 7.30 ന് മധുരിമ ഉണ്ണികൃഷ്ണന്റെ കഥാപ്രസംഗം. ഏഴാം ദിവസം വൈകിട്ട് 7 ന് സംഗീതനാടകം: കഥ: കൊട്ടിപ്പാടിസേവ അഥവാ സോപാനസംഗീതം. അവതരണം: അക്ഷരകല തിരുവനന്തപുരം. എട്ടാം ദിവസം വൈകിട്ട് 5 ന് ചെണ്ടമേളം: പഞ്ചവാദ്യം, സോപാനസംഗീതം അരങ്ങേറ്റം അവതരിപ്പിക്കുന്നത് പാവക്കുളം ക്ഷേത്രകലാപീഠം വിദ്യാര്‍ത്ഥികള്‍. ഒന്‍പതാം ദിവസം വൈകിട്ട് 6.30 ന് സംഗീതകച്ചേരി അവതരിപ്പിക്കുന്നത് ജയന്ത് ഉണ്ണികൃഷ്ണന്. പത്താം ദിവസം രാവിലെ 7 ന് സമ്പൂര്‍ണ നാരായണീയപാരായണം, 9 ന് കൊടിയിറക്കല്‍.
ചടങ്ങുകള്‍ക്ക് പുലിയന്നൂര്‍ പ്രശാന്ത് നാരായണന് നമ്പൂതിരിപ്പാടും ക്ഷേത്രം മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ മോഹനന് നമ്പൂതിരിയും കാര്‍മികത്വം വഹിക്കും. എല്ലാ ദിവസവും മഹാദേവന് 1001 കുടം ധാര, പാര്‍വ്വതി ദേവിക്ക് കലശം ആടല്, ഉപദേവന്മാര്ക്ക് കലശം ആടല് എന്നിവ പ്രധാന ചടങ്ങുകളാണ്.
എട്ടാം ഉത്സവദിനമായ 24 ന് രാവിലെ 11 ന് ഉത്സവബലിദര്‍ശനം, ഒന്‍പതാം ദിവസം 25 ന് രാവിലെ 9 ന് കാഴ്ചശീവേലി, വൈകിട്ട് 5 ന് ചേരാതൃക്കോവില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍നിന്നും ആന, മേജര്‍സെറ്റ് പഞ്ചവാദ്യം എന്നിവയോടുകൂടി പകല്പ്പൂരംആരംഭിക്കും. പത്താം ദിവസം രാവിലെ 9 ന് കൊടിയിറക്കല്‍, ആറാട്ടുബലി എഴുന്നള്ളത്ത് കടവില്‍ പന്തീരടിപൂജ, ഉച്ചപൂജ എന്നിവയോടുകൂടി സമാപിക്കും. എല്ലാ ദിവസം ഉച്ചക്ക് 1 ന് പ്രസാദ ഊട്ട് ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: