കൊച്ചി: കേരളത്തിലെ വനവാസി സമൂഹത്തിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണം മാറി മാറി വരുന്ന സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളാണെന്ന് വനവാസി വികാസ കേന്ദ്രം അദ്ധ്യക്ഷന്‍ മധുക്കര്‍ ഗോറെ പറഞ്ഞു. വനവാസികളുടെ നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നമായിരിക്കുകയാണ്. അര്‍ഹതപ്പെട്ട അവകാശം നിഷേധിക്കപ്പെട്ട സമൂഹമായി അവര്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് നടന്ന വനവാസി സംരക്ഷണ സമിതി (ഹിതരക്ഷ) യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനവാസി നിയമം ഭാരതം മുഴുവന്‍ നടപ്പാക്കിയിട്ടും കേരളം മാത്രം ഇതിനോട് പുറം തിരിഞ്ഞിരിക്കുന്ന സമീപനമാണ് പുലര്‍ത്തുന്നത്. വനവാസി സമൂഹത്തോടുള്ള അവഗണനക്കെതിരെ വനവാസി വികാസ കേന്ദ്രം ശക്തമായ സമര പരിപാടികള്‍ നടത്തുവാനും യോഗം തിരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: