തളിപ്പറമ്പ്: ദമ്പതികളെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പടവ് കരിപ്പാല്‍ യുപി സ്കൂളിന് സമീപത്തെ എടത്തില്‍ വീട്ടില്‍ ജനാര്ദ്ദനന്(64), ഭാര്യ ആലോറമ്പന്‍ വീട്ടില്‍ ഇന്ദിര(54)എന്നിവരെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെരുമ്പടവ് ഗ്രാമ പഞ്ചായത്ത് മുന്‍ ഭരണസമിതിയംഗമായ ഇന്ദിര പയ്യന്നൂര്‍ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പെരുമ്പടവ് ശാഖയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയാണ്. ഓട്ടോറിക്ഷാ ഡ്രൈവറാണ് ശ്രീധരന്. വിവിധ ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലുമായി ഇവര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയുള്ളതായി പറയുന്നു. ഇതുകൂടാതെ പഞ്ചായത്തംഗമായ കാലത്തുണ്ടായ ചില സംഭവങ്ങളില്‍ ഇവര്‍ മാനസികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. സ്വകാര്യ വ്യക്തിയുടെ മതില് പൊളിച്ച് റോഡ് നിര്‍മ്മിച്ചുവെന്ന കേസ് രണ്ടുമാസം മുമ്പ് കോടതിയില്‍ വിചാരണക്കെടുത്തപ്പോള്‍ ഇന്ദിര കോടതിയില്‍ ബോധരഹിതയായി തളര്‍ന്നുവീണിരുന്നു. ഈ സംഭവത്തിന് ശേഷം ഇന്ദിരയുടെ ഭര്‍ത്താവും പൊതുവെ ദുഖിതനായിരുന്നുവെന്ന് പറയപ്പെടുന്നു. പരേതരായ കുഞ്ഞിരാമന്-മാധവി ദമ്പതികളുടെ മകനാണ് ജനാര്ദ്ദനന്. മക്കള്‍: ഷൈലജ, ഷൈനി, ഷൈമ. മരുമക്കള്‍: സുകുമാരന്‍, മനോജ്, ബാബുരാജ്. സഹോദരങ്ങള്‍: പത്മാവതി, പുരുഷോത്തമന്, പരേതനായ ദാമോദരന്‍. തിമിരി ചുങ്കസ്ഥാനം സ്വദേശിനിയായ ഇന്ദിര പരേതരായ അനന്തന് മാസ്റ്റര്‍-നാരായണി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: രാജഗോപാല്‍, അശോകന്, സുധാകരന്, കൃഷ്ണന്‍കുട്ടി, സുരേഷ് ബാബു. പെരിങ്ങോം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കരിപ്പാല്‍ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: