ഹൈദരാബാദ് : കോടതി ഉത്തരവ് ലംഘിച്ച് ഉസ്മാനിയ സര്‍വ്വകലാശാലയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ പദ്ധതിയിട്ട 12 വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റുചെയ്തു. ക്യാമ്പസില്‍ ബിഫ്, പോര്‍ക്ക് ഫെസ്റ്റിവലുകള്‍ നടത്തരുതെന്ന ഹൈദരാബാദ് ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്ന് കോടതിയലക്ഷ്യക്കേസിലാണ് നടപടി.
ഡിസംബര്‍ 10 ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സര്‍വ്വകലാശാലയില്‍ ബീഫ് ഫെസ്റ്റ് നടത്താന്‍ ഒരു സംഘടന തീരുമാനിച്ചു. ഇതിനെതിരെ പോര്‍ക്ക് ഫെസ്റ്റിവല്‍ നടത്താന്‍ മറ്റൊരു വിദ്യാര്‍ഥി സംഘടനയും തീരുമാനിച്ചിരുന്നു. തുടര്‍ന്ന് മൃഗ സംരക്ഷണം, ഗോവധം എന്നീ നിയമപ്രകാരം ഫെസ്റ്റിവല്‍ സ്റ്റേ ചെയ്തുകൊണ്ട് സെഷന്‍സ് കോടതി ഉത്തരവിട്ടു. ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നത് മതവികാരത്തെ വ്രണപ്പെടുത്താന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഹൈദരാബാദ് ഹൈക്കോടതിയും ഉത്തരവിനെ ശരരിവെച്ചു.
കോടതി സ്റ്റേ ചെയ്തിട്ടും ബിഫ് ഫെസ്റ്റുവലുമായി സംഘാടകര്‍ മുന്നോട്ടു പോയതിനെ തുടര്‍ന്ന് ഇവരെ പോലീസ് കരുതല്‍ തടങ്കലിലാക്കി. വെള്ളിയാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കിയശേഷം വീണ്ടും കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: