ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ പുതിയ വിള ഇന്‍ഷ്വറന്‍സ് കൊണ്ടുവരുന്നു. കുറഞ്ഞ പ്രീമിയമുള്ള. പണം ലഭിക്കാനുള്ള വ്യവസ്ഥകളിലെ അപാകതകള്‍ പരിഹരിച്ചുള്ളതായിരിക്കും പുതിയ ഇന്ഷ്വറന്സെന്ന് കേന്ദ്രകൃഷി മന്ത്രി രാധാ മോഹന്‍സിംഗ് അറിയിച്ചു.
കുറഞ്ഞ താങ്ങുവില പദ്ധതി നവീകരിക്കുന്ന കാര്യം പരിശോധിക്കാന്‍ സമിതി ഉടന്‍ രൂപീകരിക്കും. 2017ഓടെ കാര്‍ഷികവിളകള്‍ക്ക് ദേശീയ വിപണിയും തുറക്കും. അദ്ദേഹം പറഞ്ഞു. 2017 മാര്‍ച്ചിനകം എല്ലാ കര്‍ഷകര്‍ക്കും സോയില്‍ കാര്‍ഡ് നല്‍കും. രാജ്യത്തെ 207 ജില്ലകള്‍ കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്.
വരള്‍ച്ച തുടങ്ങിയ സമയത്തു തെന്ന അതത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം പണം അനുവദിച്ചിരുന്നു. അപ്പോള്‍ തന്നെ അടിയന്തര നടപടി എടുത്തതിനാല്‍ വരള്‍ച്ചയുടെ ആഘാതം കുറയ്ക്കാനും ഉല്‍പ്പാദന നഷ്ടം കുറയ്ക്കാനും സാധിച്ചു. മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: