കൊല്‍ക്കത്ത: ചിത്രത്തിന്റെ ഒരറ്റത്ത് അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹുദൂര്‍ ശാസ്ത്രിയാണ്. മറുവശത്ത് വട്ടക്കണ്ണാടി വച്ച കഷണ്ടി കയറിയ കരുത്തനായ ഒരാളെയും കാണാം. ഇത് നേതാജി സുഷാഭ് ചന്ദ്രബോസാണെന്നാണ് സംശയം. 1966ല്റഷ്യയിലെ താഷ്കെന്റില്‍ ഭാരതപാക് സമാധാന ചര്‍ച്ചകള്‍ നടന്നിരുന്നു. ചര്ച്ചകള്ക്കൊടുവിലെടുത്ത ചിത്രത്തിലാണ് നേതാജിയെന്ന് സംശയിക്കുന്ന ഒരാളുടെ ചിത്രമുള്ളത്. ഈ ചിത്രത്തിന് നേതാജിയുമായി വളരെയേറെ സാദൃശ്യമുണ്ടെന്ന് ബ്രിട്ടീഷ് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു.
നേതാജി കൊല്ലപ്പെട്ടന്ന് പറയുന്ന അപകടം നടന്ന് 20 വര്‍ഷത്തിനുശേഷമായിരുന്നു താഷ്കെന്റ് ചര്‍ച്ച. ഈ മാസം ഒടുവില്‍ നരേന്ദ്ര മോദി മോസ്ക്കോ സന്ദര്‍ശിക്കുമ്പോള്‍ വിഷയം റഷ്യന്‍ പ്രസിഡന്റ് വഌഡിമീര്‍ പുട്ടിനെ ധരിപ്പിക്കണമെന്നും സത്യം പുറത്തുവിടണമെന്ന് അഭ്യര്‍ഥിക്കണമെന്നും നേതാജി ഗവേഷകര്‍ ആവശ്യപ്പെടുന്നു. ഈ ചിത്രം നേതാജിയുടേതെങ്കില് രണ്ട് കാര്യങ്ങളാണ് പൊളിയുന്നത്. ഒന്ന് 1945ല്‍ തായ്ഹോക്കുവില്‍ വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടെന്ന വാദം.
രണ്ട് 1950കളില്‍ സ്റ്റാലിന് നേതാജിയെ സ്റ്റാലിന് വധിച്ചെന്ന പ്രചാരണം. നേതാജിയും ചിത്രത്തില്‍ കാണുന്നയാളും ഒന്നുതന്നെയായിരിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. ബ്രിട്ടീഷ് ഹൈക്കോടതികളും ഹേഗിലെ അന്താരാഷ്ട്ര നീതിന്യായക്കോടതിയും ഫോറന്‍സിക് വിഷയത്തില്‍ വിദഗ്ധ അഭിപ്രായം തേടുന്ന നീല്‍ മില്ലര്‍ പറഞ്ഞു. നീല്‍ മില്ലറാണ് ഫേസ്മാപ്പിംഗ് എന്ന സാങ്കേതിക വിദ്യയിലൂടെ നേതാലുള്ളയാളും ഒരാളാണെന്ന് വ്യക്തമാക്കിയത്.
താഷ്കെന്റ് ചര്‍ച്ചയ്ക്കിടെ താന്‍ നേതാജിയുമായി സംസാരിച്ചുണ്ടാകാമെന്ന് ശാസ്ത്രിയുടെ ഒരു ബന്ധു ഒരിക്കല്‍ അവകാശപ്പെട്ടിരുന്നു. ഫേസ്മാപ്പിംഗ് ഫലത്തെ സാധൂകരിക്കുന്നതാണ് ഈ പരാമര്‍ശം. ശാസ്ത്രിയുടെ, അന്ന് ഒന്‍പതു വയസുണ്ടായിരുന്ന കൊച്ചുമകന് സഞ്ജയ് നാഥ് സിംഗ് ശാസ്ത്രി താഷ്കെന്റില്‍ വച്ച് മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഫോണില്‍ സംസാരിച്ചിരുന്നു. മടങ്ങി വന്ന ശേഷം ചില കാര്യങ്ങള്‍ പറയാമെന്ന് മുത്തച്ഛന് തന്നോട് പറഞ്ഞിരുന്നുവെന്ന് സിംഗ് വെളിപ്പെടുത്തിയിരുന്നു.
ചിത്രങ്ങള്‍ ഒരു മാസം വിശദമായി പരിശോധിച്ചശേഷമാണ് ഇത് നേതാജിയുടേതാണെന്ന് ബലമായ സംശയം ഉണ്ടെന്ന് മില്ലര്‍ വെളിപ്പെടുത്തിയത്. 62 പേജുള്ള റിപ്പോര്‍ട്ടാണ് അദ്ദേഹം നല്‍കിയത്. ചെവി, കണ്ണുകള്‍, നെറ്റി, മൂക്ക്, ചുണ്ടുകള്‍, താടി എന്നിവയിലെല്ലാം വലിയ സാമ്യതയാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: