റിയാദ്: സൗദി അറബ്യേയുടെ ചരിത്രത്തിലിതാദ്യമായി സ്ത്രീകള്‍ക്ക് പങ്കാളിത്തമുള്ള തെരഞ്ഞെടുപ്പ്. സ്ത്രീകള്‍ക്ക് സ്ഥാനാര്ഥിത്വമുള്ള, അവര്‍ക്ക് വോട്ട് ചെയ്യാന്‍ അധികാരമുള്ള മുനിസിപ്പല്‍ തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. 284 സീറ്റുകളിലക്കേ് 900 സ്ത്രീകളും 6000 പുരുഷ്നമാരുമാണ് മല്‍സരിക്കുന്നത്.
റോഡുകളും പൂന്തോട്ടങ്ങളും പരിരക്ഷിക്കുക,മാലിന്യം നീക്കുക എന്നിവ മാ്രതമാണ് സൗദിയില്‍ മുനിസിപ്പാലിറ്റികളുടെ അധികാരം. പ്രചാരണത്തില്‍ വനിതാ സ്ഥാനാര്‍ഥികള്‍ക്ക് പുരുഷ്ന്മാരെ നേരിട്ടു കണ്ട് വോട്ടുചോദിക്കാന്‍ കഴിയുമായിരുന്നില്ല. ഇരുകൂട്ടര്‍ക്കും പരസ്പരം ഒത്തുചേരാന്‍ ഇപ്പോഴും കടുത്ത വിലക്കുള്ളതാണ് കാരണം.
തെരഞ്ഞെടുപ്പ് പ്രക്രീയയെപ്പറ്റി വലിയ ധാരണയില്ലാത്തതും പ്രശ്നമായി. പത്തിലൊന്ന് സ്ത്രീകള്‍ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂയെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. വളരെക്കുറച്ച് സ്ത്രീകളേ ജയിക്കാനും ഇടയുള്ളു.മൊത്തമുള്ള 284 സീറ്റുകളുടെ മൂന്നിലൊന്നിലേക്ക് മുനിസിപ്പല്‍ മന്ത്രാലയമാണ് ആള്‍ക്കാരെ നാമനിര്‍ദ്ദേശം ചെയ്യുന്നത്.സ്ത്രീകളുടെ ഫോട്ടോ പ്രസിദ്ധീകരിക്കാന്‍ വിലക്കുണ്ട്. അതിനാല്‍ അവരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: