കോട്ടയം: യാക്കോബായ-ഓര്‍ത്തഡോക്സ് സഭകള്‍ തമ്മില്‍ സമാധാനപരമായ സഹവര്‍ത്തിത്വം വേണമെന്ന് വിശ്വാസികള്‍ക്കിടയില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട്. ക്വസ്റ്റ് ഫോര്‍ പീസ് എന്ന സംഘടന തിരുവനന്തപുരം മുതല്‍ വയനാട് വരെയുള്ള ഇടവകകളിലെ ഇരുവിഭാഗം വിശ്വാസികളില്‍ നിന്നുമാണ് അഭിപ്രായങ്ങള്‍ ശേഖരിച്ചതെന്ന് ഭാരവാഹികളായ ഫാ. വര്‍ഗീസ് കല്ലാപ്പാറ, അഡ്വ. എ. ജയശങ്കര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കോടതിവിധികള്‍ മുഖം നോക്കാതെ യഥാവിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പള്ളികള്‍ ഇടവകക്കാരുടെതാണെന്ന പ്രഖ്യാപിത തത്വം ഇരുസഭകളും അംഗീകരിക്കണം. പൂട്ടിക്കിടക്കുന്ന പള്ളികള്‍ തുറന്ന് ഇരുകൂട്ടര്‍ക്കും തുല്യ ആരാധനാ സ്വാതന്ത്രൃം അനുവദിക്കണം, തുടങ്ങിയ നിര്‍ദ്ദേശങ്ങളും ക്വസ്റ്റ് ഫോര്‍ പീസ് മുന്നോട്ടു വച്ചു. ആകമാന സുറിയാനി സഭാ തലവനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമനും, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പരി. കതോലിക്ക (ദേവലോകം) ശ്രേഷ്ഠ കത്തോലിക്ക (പുത്തന്‍കുരിശ്) ബാവമാര്ക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
ഫാ. വര്‍ഗീസ് കല്ലാപ്പാറ രചിച്ച ക്വസ്റ്റ് ഫോര്‍ പീസ് എന്ന സഭാസമാധാന അന്വേഷണ മാര്‍ഗ്ഗരേഖാ ഗ്രന്ഥത്തിന്റെ വിതരണ ഉദ്ഘാടനം അഡ്വ. എ. ജയശങ്കര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഫാ. വര്‍ഗീസ് കല്ലാപ്പാറ, അഡ്വ. എ. ജയശങ്കര്‍, ഫാ. ജോര്‍ജ്ജ് വര്‍ഗീസ് വയലിപ്പറമ്പില്‍, പോള്‍സണ്‍ പി. വര്‍ക്കി പൈനാടത്ത്, ഷെവലിയാര്‍ ജിബി കൂര്യന് അങ്കമാലി, സന്ദീപ് വെള്ളാരംകുന്ന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: