ചേര്‍ത്തല: പട്ടണക്കാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ ക്രമക്കേടിലൂടെ നഷ്ടപെട്ട തുക ഈടാക്കാന്‍ നടപടികള്‍ തുടങ്ങി. സഹകരണസംഘം രജിസ്ട്രാറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടിക്കു വിധേയരായ ജീവനക്കാരുടെ വസ്തുക്കളില്‍ ജപ്തി നടപടികളാണ് ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി ഇവരുടെ വസ്തുക്കളില്‍ നോട്ടീസുകള്‍ പതിപ്പിച്ചു.ബാങ്ക് മുന്‍ സെക്രട്ടറി ടി.വി. മണിയപ്പന്, സീനിയര്‍ക്ലര്‍ക്ക് അരവിന്ദ്, അറ്റന്‍ഡര്‍ സജീവന് എന്നിവരുടെ വസ്തുക്കളിലാണ് ജപ്തി നടപടി സ്വീകരിച്ചിരിക്കുന്നത്. ബാങ്കിനു നഷ്ടപെട്ട തുക ഈടാക്കിയെടുക്കുന്നതിന്റെ ഭാഗമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഒരേക്കര്‍ 20 സെന്റ് സ്ഥലവും വീടുകളുമാണ് ഇപ്പോള്‍ ജപ്തിക്കു പ്രാഥമിക നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
കൂടാതെ പോലീസും നടപടികള്‍ ആരംഭിച്ചു. കുത്തിയതോട് സര്‍ക്കിള്‍ ഇന്‍സ്പക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ ബാങ്കില്‍ പരിേേശാധനകള് നടത്തി. കമ്പ്യൂട്ടര്‍ രേഖകകളാണ് സംഘം പരിശോധിച്ചത്. ജീവനക്കാരുടെ തട്ടിപ്പുകള്‍ക്കൊപ്പം ബാങ്കിമായി ബന്ധപെട്ടു നടന്ന പലഇടപാടുകളും പരിശോധനക്കുവരുമെന്നാണ് വിവരം. കുഴപ്പങ്ങള്‍ പുറത്തുവന്നതോടെ രേഖകളില്ലാത്ത ലക്ഷങ്ങളുടെ വായ്പകള്‍ ഒറ്റദിവസം കൊണ്ടുതന്നെ അടച്ചു തീര്‍ത്ത സംഭവങ്ങളടക്കം കൂടുതല്‍ അന്വേഷണങ്ങളിലേക്കു വഴിതുറക്കുമെന്നാണ് വിവരം. ബാങ്കില്‍ സഹകരണ വകുപ്പു നടത്തുന്ന അന്വേഷണത്തിനു സഹകരണവകുപ്പു രജിസ്ട്രാറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ വിദഗ്ധരുടെ സേവന ലഭ്യമായി. എറണാകുളം ജില്ലാ സഹകരണ ബാങ്കിലെ ഐ.ടി ഡിവിഷനിലെ രണ്ടുദ്യോഗസ്ഥരാണ് സഹായത്തിനെത്തിയിരിക്കുന്നത്.
ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ യാതൊരു പ്രശ്നങ്ങളുമില്ലെന്നും, സാമ്പത്തിക സ്ഥിതിയുും സുരക്ഷിതമാണന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: