തൊടുപുഴ: കള്ളനോട്ട് കേസിലെ മുഖ്യ പ്രതി കാണാമറയത്ത് തുടരുന്നു. തൊടുപുഴയില്‍ കള്ളനോട്ടുമായി പിടികൂടിയ ബംഗാളിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ പരിശോദന നടത്തിയെങ്കിലും ഇയാളെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങളൊന്നും ലഭിച്ചില്ല. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി മിത്തുവി(19)നെയാണ് കഴിഞ്ഞ 3ന് കള്ളനോട്ടുമായി തൊടുപുഴ പോലീസ് നഗരത്തില്‍ നിന്നും പിടികൂടിയത്. തുടരന്വേഷണത്തിന്റ ഭാഗമായാണ് പ്രതിയെ 3 ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയത്. മൂവാറ്റുപുഴയില്‍ ഉള്‍പ്പെടെ ഇയാളെ എത്തിച്ച് പരിശോദന നടത്തിയെങ്കിലും ഇയാള്‍ക്ക് കള്ളനോട്ട് നല്കി എന്ന് പറയുന്നയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിവ്. പ്രതി നല്കുന്ന വിവരങ്ങള്‍ തെറ്റാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആയിരം രൂപയുടെ 69 കള്ളനോട്ടുകളാണ് പോലീസ് ഈ കേസില്‍ പിടിച്ചെടുത്തത്. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: