കട്ടപ്പന:മണ്ഡലകാലം ആരംഭിച്ച് 26 ദിനങ്ങള്‍ പിന്നിടുംപോഴും വണ്ടിപ്പെരിയാര്‍ സത്രം വഴിയുള്ള അയ്യപ്പ ഭക്തരുടെ യാത്ര കഠിനം.പെരിയാര്‍ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് 50ഓളം ശൗചാലയങ്ങള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതിന്റെ പ്രാഥമിക നിര്‍മ്മാണങ്ങള്‍ മാത്രമേ ഇതുവരെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളു.വിരിവെക്കാനുള്ള സൗകര്യം ഒരുക്കുന്നതും ഇഴഞ്ഞാണ് നീങ്ങുന്നത.് ദേവസ്വം ബോര്‍ഡിന്റേയും അയ്യപ്പസേവാസംഘത്തിന്റേയും നേതൃത്വത്തില്‍ ഇവിടെ അന്നദാനം നടത്തുന്നുണ്ട.് വിരിവെക്കുന്നതിന് 30രൂപയും വാഹനപാര്‍ക്കിംഗിന് 25 രൂപയുമാണ് അയ്യപ്പന് മാരോട് വാങ്ങുന്നത്.സത്രത്തിലെ കടകളില്‍ നിന്നും ഇരട്ടിയലധികം തുകയാണ് സാധനങ്ങള്‍ക്ക് ഈടാക്കുന്നത്.അന്യ സംസ്ഥാന അയ്യപ്പഭക്തരുടെ ഒഴുക്ക് ആരംഭിച്ചതോടെ കുമളിയില്‍ ഗതാഗതകുരുക്കും രൂക്ഷമായിരിക്കുകയാണ്.സ്വകാര്യ വാഹനങ്ങള്‍ റോഡ് സൈഡുകളില്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഇതിന് കാരണം.പുല്ലുമേട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സത്രം മുതല്‍ പുല്ലുമേട് വരെയുള്ള ഭാഗങ്ങളില്‍ വടംകെട്ടണമെന്ന ജസ്റ്റിസ് ഹരിഹരന് കമ്മീഷന്റെ നിര്‍ദ്ദേശം പോലും ഇവിടെ കാറ്റില്‍ പറത്തിയിരിക്കുകയാണ്. മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്‍പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹൈന്ദവ സംഘടനകള്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് സബ്കളക്ടറെ നോഡല്‍ ഓഫീസറായി നിയമിച്ചിരുന്നു എന്നാല്‍ തിങ്കളാഴ്ചയേ അദ്ദേഹം ചാര്‍ജ് എടുക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: