പത്തനംതിട്ട: രണ്ടു സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പ്രലോഭിച്ചിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സഗം ചെയ്ത കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളെ സംഘം ചേര്‍ന്ന് ബലാത്സഗം ചെയ്ത കേസില്‍ അടൂര്‍ എന്‍.ജി.സാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് ഒന്പതുപെരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് സൂചന. എന്നാല്‍ ഇതില്‍ ഒരാളെ കുറ്റവിമുക്തനാക്കാന്‍ പോലീസിന്റെ ഉന്നതങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായി. ഇതേത്തുടര്‍ന്ന് കരുനാഗപ്പള്ളി പുതിയകാവ് സ്വദേശിയായ യുവാവിനെ ഒഴിവാക്കി എട്ടുപേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. പ്രതിയെ ഒഴിവാക്കുന്നത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥരില്‍ തര്‍ക്കം ഉണ്ടായതായും സൂചനയുണ്ട്.
പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവം പുറത്തറിഞ്ഞ് കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു ദിവസത്തിനുള്ളില്‍ പോലീസ് ഒന്‍പതു പേരെയും കണ്ടെത്തുകയായിരുന്നു. പ്രതികളില്‍ ഒരാളെ ഒഴിവാക്കാനുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് പ്രതികളുടെ പേരു വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കടക്കം നല്കുന്നതില് കാലതാമസമുണ്ടായതെന്ന് സൂചനയുണ്ട്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടിട്ടുള്ളത്. ഏനാത്ത് പോലീസ് സ്റ്റേഷനിലും ശൂരനാട് പോലീസ് സ്റ്റേഷനിലുമാണ് കേസുകളുള്ളത്. ശൂരനാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചു പ്രതികളും ഏനാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലു പ്രതികളുമാണ്ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ശൂരനാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒരാളെ ഒഴിവാക്കുകയായിരുന്നെന്നാണ് സൂചന.
പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയതായി സൂചനയുണ്ട്. ഇക്കാര്യം പെണ്‍കുട്ടികള്‍ പോലീസിന് നല്കിയ മൊഴിയിലുണ്ടെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: