ശബരിമല: പതിനെട്ടാംപടിയിലൂടെ കയറുന്ന ഭക്തരുടെ വേഗത അല്‍പ്പമൊന്നു കുറഞ്ഞാല്‍ ദര്‍ശനത്തിനായുള്ള നീണ്ട നിര കിലോമീറ്ററുകള്‍ നീളും. പതിനെട്ടാം പടിയില്‍ കൃത്യമായി അയ്യപ്പന്മാരെ കയറ്റുന്ന പോലീസുകാരുടെ ജാഗ്രതയിലാണ് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നത്.
ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സിഐമാര്‍, 90 പോലീസുകാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പതിനെട്ടാം പടിയിലെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. 90 പോലീസുകാരെ 30 പേര്‍വീതമുള്ള മൂന്നു സംഘങ്ങളായി തിരിച്ച് മൂന്ന് സിഐമാര്‍ക്ക് ചുമതല നല്കുന്നു.
30 പോലീസുകാരെ വീണ്ടും 10 പേരടങ്ങുന്ന മൂന്ന് സംഘമാക്കുന്നു. ഇവരില്‍ ഓരോ സംഘത്തിനെയും തിരക്കിനനുസരിച്ച് 15 മുതല്‍ 30 മിനിട്ടുവരെ നിയോഗിക്കുന്നു. ഒരു ബാച്ച് ക്ഷീണിച്ച് മാറി അടുത്ത ബാച്ച് കയറുമ്പോള്‍ പതിനെട്ടാം പടി കയറുന്ന ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കാതെ ഇവര്‍ ശ്രദ്ധിക്കുന്നു.
ഒരുമിനിട്ടില്‍ 80 മുതല്‍ 100 പേരെ പതിനെട്ടാം പടി കയറ്റിവിട്ടെങ്കില്‍ മാത്രമെ വലിയ ക്യൂവില്ലാതെ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളു. അതിനാലാണ് തിരക്ക് കൂടുമ്പോള്‍ പതിനെട്ടാം പടിയിലൂടെയുള്ള അയ്യപ്പന്മാരുടെ കയറ്റത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വേഗതയില്‍ ഭക്തരെ പതിനെട്ടാം പടി കയറ്റുമ്പോഴും കൊച്ചുകുട്ടികളെയും വയോധികരുയും സുരക്ഷിതമായി മുകളില്‍ എത്തിക്കാനും ഇവര്‍ ശ്രദ്ധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: