കല്പറ്റ: വയനാട് ജില്ലയില്‍ അങ്കണവാടി പെന്‍ഷനേഴ്സും താല്കാലിക ജീവനക്കാരും നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. കല്പറ്റ ലീഗ് ഹൗസില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ക്ഷേമനിധി ബോര്‍ഡ് മുന്‍ ചെയര്‍പേഴ്സണ്‍ സി.എച്ച്. ജമീല, സെക്രട്ടറി ഡോ. പി. പ്രതാപന് സി.ഇ.ഒ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിണ് സമരം ഒത്തുതീര്‍പ്പായത്. നിലവിലുള്ള വര്‍ക്കര്‍മാര്‍ക്കുള്ള 500ഉം ഹെല്പെര്മാര്ക്കുള്ള 300ഉം എന്നുള്ളത് യഥാക്രമം 2000വും, 1500ഉം ആയി ഉയര്‍ത്തുന്നതിന് അടുത്ത ക്ഷേമനിധി ബോര്‍ഡില്‍ പരിഗണിക്കുമെന്ന് ഉറപ്പുനല്‍കി. 2016 മുതല്‍ പ്രാബല്യത്തില്‍ വരും. ക്ഷേമനിധി പെന്ഷന് കൂടാതെ സാമൂഹിക സുരക്ഷാ പെന്ഷന് അങ്കണവാടി ജീവനക്കാര്‍ക്ക് അനുവദിക്കുമെന്ന് ഉത്തരവുള്ള കാര്യവും അറിയിച്ചു. കല്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് റസാക്ക് കല്പറ്റ, സെക്രട്ടറി ടി. ഹംസ, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ബഷീറ അബൂബക്കര്‍, സെക്രട്ടറി ബീന അബൂക്കര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എ.ഡബ്ല്യു.എച്ച്.ഒ (എസ്.ടി.യു) ജില്ലാ സെക്രട്ടറി ഫൗ സിയ, ജോ. സെക്രട്ടറി ഖദീജ, മറ്റു ഭാരവാഹികളായ സക്കീന, അസ്മാബി, ഷിഫാനത്ത്, റസീന, സെലീന എന്നിവര്‍ പങ്കെടുത്തു.
അങ്കണവാടി പെന്‍ഷനേഴ്സും താല്കാലിക ജീവനക്കാരും കലക്ടറേറ്റില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമര പന്തല്‍ ക്ഷേമനിധി ബോര്‍ഡ് മുന്‍ ചെയര്‍പേഴ്സണ്‍ സി.എച്ച്. ജമീല, സെക്രട്ടറി ഡോ. പി. പ്രതാപന് സി.ഇ.ഒ എന്നിവര്‍ സന്ദര്‍ശിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: