നേമം: കരമന-കളിയിക്കാവിള പാതവികസനത്തിന് തടസ്സമായി നിന്ന ഭാഗമായ പാപ്പനംകോട്ടെ കബര്സ്ഥാന് പൊളിച്ചുതുടങ്ങി. കളക്ടറുടെ അന്ത്യ ശാസനത്തെതുടര്ന്നാണ് കബര്സ്ഥാന് പൊളിച്ച് മാറ്റി സ്ഥാപിക്കുന്നത്. കെഎസ്ആര്‍ടിസി സെന്‍ട്രല്‍ വര്ക്സിനുള്ളില് നാലു സെന്റ് സ്ഥലമാണ് റവന്യൂവകുപ്പ് അധികൃതര്‍ കബര്സ്ഥാന് അളന്നുനല്കിയത്. ഇവിടെ മതില് കെട്ടി തിരിച്ച് താല്‍ക്കാലിക ഷെഡ് പണിതു.
പാതവികസനത്തിന് തടസ്സമായി നിന്ന കബര്സ്ഥാന് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കബര്സ്ഥാന് നിലനില്‍ക്കുന്ന ഒന്നരസെന്റ് സ്ഥലത്തിന് രേഖകളുണ്ടായിരുന്നില്ല. പാതവികസനത്തിന് എടുക്കുന്ന വസ്തുവിന് പകരം കെഎസ്ആര്‍ടിസി സെന്‍ട്രല്‍ വര്‍ക്സില്‍ നിന്നു സ്ഥലം നല്കാന് തീരുമാനിച്ചു. ജീവനക്കാരുടെ യൂണിയനുകള്‍ പ്രതിഷേധവുമായി നിലകൊണ്ടതിനെ തുടര്‍ന്ന് ഖബര്സ്ഥാന് സ്ഥലം നല്കല് വൈകി. ഈ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് സമീപത്തെ ടെലികോം ട്രെയിനിംഗ് സെന്ററിന്റെ കീഴിലുള്ള പത്ത് സെന്റ് സ്ഥലം പതിച്ചുനല്കാന് ജില്ലാ ഭരണകൂടം തീരൂമാനിച്ചു. ജെസിബി ഉപോയോഗിച്ച് മരം നീക്കം ചെയ്ത് ഭുമി അളന്നു തിരിക്കുകയും ചെയ്തു. ഇതിനെതിരെ ഹൈന്ദവസംഘടനകളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ തീരുമാനം മാറ്റിവീണ്ടും കെഎസ്ആര്‍ടിസി സെന്ട്രല്വര്ക്സിലെ ഭൂമികൊടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കബര്സ്ഥാന് നീക്കാത്തതു കാരണം കരമന-കളിയിക്കാവിള പാത വികസനത്തിന്റെ ഒന്നാം ഘട്ടമായ കരമന മുതല്‍ പ്രാവച്ചമ്പലം വരെയുള്ള പണികളുടെ അവസാന ഘട്ടം പണി ഇഴയുകയായിരുന്നു. ജനുവരി 13 ന് കരമന മുതല്‍ പ്രാവച്ചമ്പലം വരെയുള്ള ഒന്നാം ഘട്ട റോഡിന്റെ നിര്‍മ്മാണോദ്ഘാടനം പ്രഖ്യാപിച്ചിരിക്കയാണ്.
പാപ്പനംകോട്ടെ കബര്സ്ഥാന് പൊളിച്ചു നീക്കി തുടങ്ങിയപ്പോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: