അഞ്ചരക്കണ്ടി: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ യുവതിക്ക് ബോധാവസ്ഥയില്‍ മസ്തിഷ്ക ശസ്ത്രക്രിയ നടത്തി ട്യൂമര്‍ നീക്കം ചെയ്തു. മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗത്തിലാണ് കഴിഞ്ഞദിവസം ഈ അപൂര്‍വ്വ ശസ്ത്രക്രിയ നടന്നത്. രണ്ടാഴ്ച മുമ്പ് ശാരീരികാസ്വസ്ഥവുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇരിട്ടിയിലെ മുപ്പതുകാരിയുടെ തലയില്‍ നിന്നാണ് ന്യൂറോ സര്ജ്ജന് ഡോ.മുഹമ്മദ് സുഹിലിന്റെ നേതൃത്വത്തില്‍ മുഴ നീക്കിയത്. എംആര്‍ഐ പരിശോധനയില്‍ തലയുടെ ഇടതുഭാഗത്ത് മുഴ കണ്ടെത്തുകയായിരുന്നു. മസ്തിഷ്ക ട്യൂമറായതിനാല്‍ രോഗി ഉണര്‍ന്നിരിക്കുമ്പോള്‍ ശസ്ത്രകിയ നടത്തുന്നതാണ് സുരക്ഷിത മാര്‍ഗ്ഗമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബോധം കെടുത്താതെയും വേദന അറിയാതെയും ഈ അപൂര്‍വ്വയിനം ശസ്ത്രക്രിയ നടത്തിയത്. രോഗിയും സര്‍ജ്ജനും പരസ്പരം സംസാരിച്ചുകൊണ്ടാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ഓപ്പറേഷന് ശേഷം രോഗിക്ക് കാര്യമായ പുരോഗതിയും കണ്ടെത്തിയിട്ടുണ്ട്. സര്‍ജ്ജറിക്ക് ശേഷം രണ്ട് ദിവസം കഴിഞ്ഞ് രോഗിയെ ഡിസ്ചാര്‍ജ്ജ് ചെയ്യാനും സാധിച്ചു. ലബോറട്ടറി പരിശോധനയുടെ അടിസ്ഥാനത്തില്‍ തുടര്‍ ചികിത്സ നിശ്ചയിച്ചും. അനസ്തേഷ്യ വിഭാഗം ഡോക്ടള്‍ ചാള്‍സ് തോമസും ശസ്ത്രക്രിയയില്‍ ഒപ്പമുണ്ടായിരുന്നു. പത്രസമ്മേളനത്തില്‍ ഡോ.എം.എം.ഹാഷിം, ഡോ.ശിവകുമാര്‍ ഹിരേമത്ത്, ഡോ.മുഹമ്മദ് സുഹീല്‍, കെ.ജയരാജന്, ഡോ.മുനീറുദ്ദീന്‍ അഹമ്മദ്, പി.കെ.പ്രേമരാജന്‍ എന്നിവര്‍ പങ്കെടുത്തു.
ബിഎംഎസ് ഓഫീസ് അക്രമിക്കുന്നതിനിടയില്‍ സിപിഎം പ്രവര്തത്തകന് റോഡില്‍ വീണ് ഗുരുതര പരിക്ക്
മാഹി: ബിഎംഎസ് ഓഫീസ് അക്രമിക്കുന്നതിനിടയില്‍ സിപിഎം പ്രവര്ത്തകന് റോഡില്‍ വീണ് ഗുരുതരമായി പരിക്കേറ്റു. പള്ളൂര്‍ സ്പിന്നിങ്ങ് മില്ലിന് സമീപത്തെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബിഎംഎസ് ഓഫീസ് ഒരു സംഘം സിപിഎമ്മുകാര്‍ കഴിഞ്ഞദിവസം അക്രമിച്ച് തകര്‍ക്കുന്നതിനിടയിലാണ് സിപിഎം പ്രവര്ത്തകന് റോഡില്‍ വീണത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ സോനേഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാമ്മന്‍ വാസു ദിനാചരണത്തിന്റെ ഭാഗമായി അലങ്കരിക്കുന്നതിനിടയിലാണ് സിപിഎമ്മുകാര്‍ ബിഎംഎസ് ഓഫീസ് അക്രമിച്ചത്. സ്ഥിരം സിപിഎം ക്രിമിനലുകളായ ലിജീഷ്, സന്തോഷ്, മിര്‍ഷാദ്, മൃദുല്‍, ബിജോയ്, നിതിന്‍ തുടങ്ങിവയരുടെ നേതൃത്വത്തിലാണ് ഓഫീസ് അക്രമിച്ചത്. ബിഎംഎസ് ഓഫീസ് അക്രമിച്ച സിപിഎം സംഘത്തിനെതിരെ സിപിഎം സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിഎംഎസ് പള്ളൂര്‍ മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: