ഇരിട്ടി: ജില്ലാ കലക്ടര്‍ നിയോഗിച്ച സംഘം ടൂറിസ സാദ്ധ്യതകള്‍ തേടി ബാരാപ്പോള്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. ഡിടിപിസി സെക്രട്ടറി സജി വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്.
ജില്ലയില്‍ ഒരു ടൂറിസം സര്‍ക്യൂട്ട് നിര്‍മ്മിക്കുക എന്ന ഉദ്ദേശത്തോടെ ടൂറിസം സാദ്ധ്യതകളുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അവിടങ്ങളില്‍ ടൂറിസം പ്രോജക്ടുകള്‍ പ്രാവര്‍ത്തികമാക്കുക എന്നതാണ് സന്ദര്‍ശന ലക്ഷ്യം. ഇത്തരം പദ്ധതികള്‍ വരുന്നതോടെ ജില്ലയെ ടൂറിസത്തിന്റെ അനന്ത സാധ്യതകളിലേക്ക് നയിക്കാനാവും എന്ന് ഡിടിപിസി വിശ്വസിക്കുന്നു. കെഎസ്ഇബി യുടെ പൂര്‍ണ്ണ ഉടമസ്ഥതയിലാണ് ഇവിടെ മിനി ജലവൈദ്യുത പദ്ധതി പൂര്‍ത്തിയായി വരുന്നത്. വരുന്ന ഓഗസ്റ്റ് മാസത്തോടെ പദ്ധതി കമ്മീഷന് ചെയ്യാനാവും വിധം ഇവിടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കെഎസ്ഇബിയുടെ അംഗീകാരം കൂടി ഇവിടെ നടത്താനുദ്ദേശിക്കുന്ന ടൂറിസം പദ്ധതിക്ക് വേണ്ടിവരും.കേരള കര്‍ണ്ണാടക അതിര്‍ത്തിയിലെ അയ്യന് കുന്ന് പഞ്ചായത്തിലെ പാലത്തിന് കടവില്‍ സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ ഈ പദ്ധതി പ്രദേശത്തു ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ടൂറിസം പദ്ധതി തയ്യാറാക്കാനായാല്‍ അത് ജില്ലക്കും കേരളത്തിനു തന്നെ ഒരു മുതല്‍ക്കൂട്ടാവും എന്ന് തന്നെ പറയാനാവും. കണ്ണൂര്‍ വിമാനത്താവളവും മറ്റും പ്രാവര്‍ത്തിക മാവുന്നതോടെ അനന്തമായ സാദ്ധ്യതകളാണ് ഈ ടൂറിസം പദ്ധതി തുടര്‍ന്നിടുക.
പദ്ധതി പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയ സംഘത്തില്‍ ഡിടിപിസി സിക്രട്ടറിയെ കൂടാതെ ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗ്ഗീസ്, അയ്യന് കുന്നു പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീജ സബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടിയില്‍, ജയ്സന് കാരക്കാട്ട്, പഞ്ചായത്തംഗങ്ങളായ മേരി, ജോസ് കുഞ്ഞു തുടങ്ങിയവരും ഉണ്ടായിരുന്നു. പദ്ധതിയെപ്പറ്റിയുള്ള വിശദമായ വിവരങ്ങള്‍ ഡിടിപിസി സിക്രട്ടറി മുഖേന ഡിടിപിസി ചെയര്‍മാനായ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: