കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ വിഷയത്തില്‍ കോളേജ് ഭരണസമിതിയും സര്‍ക്കാറും നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കണമെന്നും മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭ സമിതി കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന സത്യഗ്രഹ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 16 ന് വീട്ടമ്മമാര്‍ അടുക്കള ബഹിഷ്കരിച്ച് സമരപ്പന്തലില്‍ കഞ്ഞിവെപ്പ് സമരം നടത്തും. ഈ ആവശ്യമുന്നയിച്ച് പ്രക്ഷോഭ സമിതി നടത്തുന്ന സത്യഗ്രഹ സമരം ആറ് ദിവസം പിന്നിട്ടിരിക്കുകയാണ്. മെഡിക്കല്‍ കോളേജ് തത്വത്തില്‍ ഏറ്റടുത്തുവെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിന് കളമൊരുക്കിയത് ലജ്ജാകരമാണെന്ന് സത്യഗ്രഹ സമിതി അഭിപ്രായപ്പെട്ടു. കഞ്ഞിവെപ്പ് സമരം അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടനാ സംസ്ഥാന സെക്രട്ടറി ഷൈല കെ ജോണ്‍ ഉദ്ഘാടനം ചെയ്യും. ഡോ.ഡി.സുരേന്ദ്രനാഥ്, അഡ്വ.വിനോദ് പയ്യട, രാജന് കോരമ്പേത്ത്, അഡ്വ.ഒ.കെ.പത്മപ്രിയ, കെ.കെ.ബാലകൃഷ്ണന്, ഇ.മനീഷ്, പി.ബാലന്, അമ്പലത്തറ കുഞ്ഞികൃഷ്ണന്, എടക്കാട് പ്രേമരാജന്‍, പി.പി.അബൂബക്കര്‍, ഷുഹൈബ് മുഹമ്മദ്, എ.രഘു, ടി.ചന്ദ്രന്, കെ.പി.ചന്ദ്രാംഗദന്‍, മേരി എബ്രഹാം, ഖദീജ ഷാറോസ്, ടി.പി.റുസീന, സൗമി ഇസബെല്‍, സി.കാര്ത്യായതി തുടങ്ങി നിരവധി സംഘടനാ പ്രതിനിധികള്‍ സമരപ്പന്തലിലെ കഞ്ഞിവെപ്പ് സമരത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: