എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയായ കാളകെട്ടിലില് തീര്‍ത്ഥാടകര്‍ക്ക് ശൗചാലയത്തില്‍ പോകാന്‍ 20 രൂപ.
വനം സംരക്ഷണ സമിതിയുടെ പേരില്‍ വനംവകുപ്പിന്റെ ഒത്താശയില്‍ നടക്കുന്ന പകല്‍കൊള്ള വിവാദമാകുകയാണ്. വനംവകുപ്പിന്റെ സ്ഥലത്ത് ധാരണയനുസരിച്ച് 3 വര്‍ഷത്തേക്ക് ശൗചാലയം നടത്താന്‍ കരാറുകാരന് നിര്‍മ്മിച്ച ശൗചാലയമാണ് എട്ടുവര്‍ഷമായി കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവുകൂടിയായ കരാറുകാരന് ഈ പകല്‍കൊള്ളക്ക് നേതൃത്വം നല്‍കുന്നത്. ശൗചാലയത്തില്‍ പോകുന്ന തീര്‍ത്ഥാടകരോട് 20 രൂപ വാങ്ങുന്നതിനെതിരെ നാട്ടുകാര്‍ നിരവധിതവണ വനംവകുപ്പ് അടക്കമുള്ള ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും അന്വേഷിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. വനാതിര്‍ത്തിമേഖലയില്‍ വനത്തില്‍ പ്രാഥമികാവശ്യം നിറവേറ്റാന്‍ പോകുന്ന തീര്‍ത്ഥാടകരെ ഭീഷണിപ്പെടുത്തി ശൗചാലയത്തില്‍ എത്തിച്ചാണ് ഈ കൊള്ള. ശൗചാലയം നിര്‍മ്മിച്ച് കരാറുകാലാവധി കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശൗചാലയം ഏറ്റെടുത്ത് ലേലം ചെയ്യാനോ മറ്റ് നടപടികളോ സ്വീകരിക്കാന്‍ വനംവകുപ്പും തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടകരെ കൊള്ളയടിച്ചുണ്ടാക്കുന്ന പണം കരാറുകാരനും ചില വനപാലകരും വീതം വച്ച്കൊടുക്കുന്നതായും ആരോപണമുണ്ട്. വനംവകുപ്പിന്റെ ഒത്താശയോടെ നടക്കുന്ന കൊള്ള അവസാനിപ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ ശൗചാലയം പിടിച്ചെടുത്ത് സൗജന്യമായി നടത്തുന്നതടക്കമുള്ള പ്രതിഷേധ സമരങ്ങള്‍ നടത്തുമെന്ന് ഹിന്ദുഐക്യവേദി നേതാക്കളായ വി.പി മോഹന്‍, ഹരികൃഷ്ണന് കനകപ്പലം എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: