കോട്ടയം: കഞ്ഞിക്കുഴിയില്‍ ലോഡ്ജില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയെ കൊലപ്പെടുത്തിയ പ്രതി ജയപ്രകാശിനെ(45) ഇന്ന് ഉച്ചയോടുകൂടി കോട്ടയത്ത് കൊണ്ടുവരും. പ്രതി ജയപ്രകാശിനെ തെലുങ്കാനയിലെ വാറങ്കലില്‍ നിന്നാണ് കേരളാ പോലീസ് പിടികൂടിയത്. പ്രതിയെ ജില്ലാ പോലീസ് ചീഫിന്റെ ആസ്ഥാനത്ത് എത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. സുഹൃത്തായ എറണാകുളം തേവര കണിശേരി സ്റ്റാന്‍ലി(64) നെയാണ് ഒക്ടോബര്‍ 15 ന് രാത്രി പ്രതി കൊലപ്പെടുത്തിയത്. ഇയാള്‍ കൊലപാതകത്തിന് ശേഷം നിരവധി സ്ഥലങ്ങളില്‍ താമസിച്ച ശേഷം കുറച്ചു നാള്‍ക്കു മുമ്പാണ് പ്രതി തെലുങ്കാനയില്‍ എത്തിയത്. വാറങ്കലിലെ ഒരു തട്ടുകടയില്‍ ജോലി ചെയ്തു വരുകയായിരുന്നു ഇയാള്‍. തെലുങ്കാന പോലീസിന്റെ സഹായത്തോടുകൂടിയാണ് പ്രതി കേരളാ പോലീസിന്റെ കൈയ്യില്‍ അകപ്പെട്ടത്. കോട്ടയം ഈസ്റ്റ് സിഐ എ.ജെ. തോമസും ഷാഡോ പോലീസിലെ എസ്ഐ ഡി.സി. വര്‍ഗ്ഗീസ്, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പി.എന്‍. മനോജ്, ഐ. സജികുമാറും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: