ആഗ്ര: ഡോ.ബി.ആര്. അംബേദ്കര്‍ സര്‍വകലാശാല ബിഎഡ് പരീക്ഷാഫലത്തില്‍ വന്‍ തിരിമറി. 12,800 വിദ്യാര്‍ഥികളായിരുന്നു പരീക്ഷയ്ക്ക് ഇരുന്നത് എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ വിജയിച്ചത് 20,000 പേര്. സംഭവം വിവാദമായതോടെ വൈസ് ചാന്‍സിലര്‍ പരീക്ഷാ ഫലം തടഞ്ഞുവയ്ക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
സര്‍വകലാശാലയോട് അഫിലേറ്റു ചെയ്ത സ്വകാര്യകോളജുകളാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ കുട്ടികളെ ഇവര്‍ പരീക്ഷയ്ക്കിരുത്തിയതായാണ് കരുതുന്നത്.
സംഭവുമായി ബന്ധപ്പെട്ട് സ്വകാര്യകോളജുകള്ക്ക് സര്‍വകലാശാല നോട്ടീസ് അയച്ചിട്ടുണ്ട്്. 191 സ്വകാര്യകോളജുകളാണ് സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഇവരുടെ 40 ശതമാനം സീറ്റും കുട്ടികളെകിട്ടാതെ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇതോടെ അധ്യയന വര്‍ഷത്തിന്റെ അവസാനവും ഇവര്‍ കുട്ടികളെ ചേര്‍ത്തു. ഈ കുട്ടികള്‍ ബിഎഡ് പഠനം നടത്തിയോയെന്നുപോലും സംശയത്തിലാണ്.
ഇവര്‍ പ്രവേശന പരീക്ഷ പാസാവുകയും ചെയ്തിട്ടില്ലെന്നാണ് വിവരം. സംഭവത്തില്‍ നിരവധി സ്വാകാര്യകോളജുകള്ക്കെതിരെ നടപടിയുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട് ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: