കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ നഗരം ഒരുങ്ങുന്നു. മറ്റന്നാള്‍ ഉച്ചക്ക് എത്തുന്ന അദ്ദേഹത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ് തകൃതിയായി നടക്കുന്നത്. ആശ്രാമം മുതല്‍ എസ്എന്‍ കോളേജ് ജംഗ്ഷന് വരെയുള്ള റോഡുകളുടെ അറ്റകുറ്റ പണികള്‍ പൂര്‍ണ്ണമായും അവസാനഘട്ടത്തിലാണ്. പരിപാടിസ്ഥലത്തായ എസ്എന്‍ കോളേജ് അങ്കണവും ഒരുങ്ങുകയാണ്. കോളേജ് പെയിന്റടിച്ചു മോടി പിടിപ്പിച്ചിട്ടുണ്ട്. മതില്കെട്ടില് ഗുരുവചനങ്ങള്‍ എഴുതുന്ന ജോലികള്‍ നടന്നുവരുന്നു. എസ്എന്‍ ലീഗല്‍ സ്റ്റഡിസെന്ററും പൂര്‍ണ്ണമായും ഒരുങ്ങി. കോളേജ് ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നത്. അവിടെ പന്തലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന റോഡിനിരുവശവും വേലിക്കെട്ടി തിരിക്കുന്ന പ്രക്രിയ നടന്നു വരുന്നു. വന്നിറങ്ങുന്ന ആശ്രാമം മൈതാനം വൃത്തിയാക്കുകയാണ്. ഇന്നലെ ഹെലികോപ്ടറിന്റെ ട്രയല്‍ റണ്‍ നടന്നു. ഹെലിപാടിനു ചുറ്റും പ്രകാശ ബള്‍ബുകള്‍ നിരത്തിയിട്ടുണ്ട്. പരിസരമാകെ ശുചീകരിച്ചിട്ടുണ്ട്. മുന്‍മുഖ്യമന്ത്രിയും ശ്രീനാരായണപ്രസ്ഥാനങ്ങളുടെ നായകനുമായിരുന്ന ആര്.ശങ്കറിന്റെ പ്രതിമ അനാവരണത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലത്ത് എത്തുന്നത്. മറ്റെന്നാള്‍ ഉച്ചക്ക് 2.35ന് എറണാകുളത്ത് നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗം ആശ്രാമം മൈതാനത്തെത്തുന്ന പ്രധാനമന്ത്രി കൃത്യം 2.40ന് കോളജിലെത്തും.
പ്രധാനമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വേദിയും പരിസരവും നിരീക്ഷിച്ചുവരികയാണ് എസ്പിജി സംഘം. സംസ്ഥാന പോലീസ് മേധാവി സെന്‍കുമാറും എഡിജിപി പത്മകുമാറും കൊല്ലത്തെത്തി ക്രമീകരണങ്ങള്‍ പരിശോധിച്ചിരുന്നു. 15ന് ഒരുമണിക്കൂര്‍ നേരമാണ് നരേന്ദ്രമോദി എസ്എന്‍കോളജില്‍ ചിലവഴിക്കുന്നത്. 17 ലക്ഷം രൂപ ചിലവിട്ട് നിര്‍മിച്ച ആര്.ശങ്കറിന്റെ പൂര്‍ണകായപ്രതിമയുടെ അനാവരണത്തിന് പുറമെ ലാ കോളജിന്റെ പുതിയ ബഹുനില മന്ദിരത്തിന്റെ സമര്‍പ്പണവും ചടങ്ങില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ.എം.എന്‍.സോമന് പ്രധാനമന്ത്രിക്ക് ഉപഹാരം സമ്മാനിക്കും. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്, എന്‍.കെ.പ്രേമചന്ദ്രന് എംപി, പി.കെ.ഗുരുദാസന് എംഎല്‍എ, മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു, തുഷാര്‍ വെള്ളാപ്പള്ളി, ഡോ.ജി.ജയദേവന്, മോഹന്‍ശങ്കര്‍, എസ്.സുവര്‍ണകുമാര്‍, പ്രൊഫ.കെ.ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
അയ്യായിരം പേര്‍ക്ക് ഇരിക്കാവുന്ന വേദിയാണ് കോളജില്‍ സജ്ജമാക്കുന്നത്. പരിപാടി തുടങ്ങുന്നതിനും ഒരുമണിക്കൂര്‍ മുമ്പ് തന്നെ യോഗസ്ഥലത്ത് പ്രവേശിക്കണം. ശക്തമായ പരിശോധനകള്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി നടക്കും. 12 മെറ്റല്‍ ഡിറ്റക്ടറുകളാണ് സമ്മേളനസ്ഥലത്ത് സ്ഥാപിക്കുന്നത്. പ്രധാന ഗേറ്റിലൂടെയാണ് പ്രധാനമന്ത്രി അകത്തേക്ക് പ്രവേശിക്കുന്നത്. പീരങ്കിമൈതാനത്തിന്റെ അതിര്‍ത്തിയിലായി കോളജിന്റെ മതില് പൊളിച്ചുണ്ടാക്കുന്ന പ്രത്യേക കവാടത്തിലൂടെയായിരിക്കും പൊതുജനങ്ങള്‍ക്ക് യോഗസ്ഥലത്തേക്ക് പ്രവേശനം നല്‍കുക. അതേസമയം പ്രധാനമന്ത്രിക്ക് കര്‍ശന സുരക്ഷയൊരുക്കാനാണ് ഐബി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എസ്പിജി ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് കേന്ദ്ര ഇന്റിലിജന്‍സ് ബ്യൂറോ രഹസ്യനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സുരക്ഷാ കാര്യങ്ങളില്‍ യാതൊരു വീഴ്ചയും സംഭവിക്കരുതെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രധാനമന്ത്രി വന്നുപോകുന്നതുവരെ നഗരം. നിരീക്ഷണസംവിധാനം പോലീസും കര്‍ശനമാക്കിയിട്ടുണ്ട്. അപ്രതീക്ഷിത സംഭവങ്ങളും അപരിചതരെയും ലോക്കല്‍ പോലീസ് നിരീക്ഷിക്കുന്നുണ്ട്.
റെയില്‍വേ സ്റ്റേഷന്, കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ്, അഷ്ടമുടിക്കായല്‍ തീരങ്ങള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രികാല പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ മഫ്തിയില്‍ പോലീസ് റോന്ത് ചുറ്റുന്നുണ്ട്. ഇന്നുമുതല്‍ എസ്പിജി പറയുംപോലെയായിരിക്കും സുരക്ഷാക്രമീകരണം. പ്രധാനമന്ത്രി വന്നിറങ്ങുന്നത് മുതല്‍ നഗരം ഇവരുടെ കൈകളിലാകും. ഏത് സന്നിഗ്ധഘട്ടത്തെയും നേരിടാനുള്ള സര്‍വ്വസന്നാഹങ്ങളുമായി തന്നെയാണ് ഇവര്‍ ഇന്നലെ കൊല്ലത്തുള്ളത്. ആശ്രാമം മൈതാനവും എസ്എന്‍ കോളേജ് ഗ്രൗണ്ടും ഇവര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഹെലിപാഡില്‍ നിന്ന് എസ്എന്‍ കോളേജിലേക്ക് പോകുന്ന റൂട്ട് ഉള്‍പ്പടെയുള്ളത് ഇവരാണ് നിശ്ചയിച്ചത്.മദ്യവില്‍പനക്കിടെ രണ്ടുപേര്‍ പിടിയില്ഡ്വ.ജി.സി.കണ്ണന്, അംബികാമോഹന്‍, കൃഷ്ണകുമാര്‍, രാജീവ്, ഗോപിനാഥന്‍പിള്ള, രാജേന്ദ്രന്‍നായര്‍, ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: