കൊല്ലം: അനധികൃതമായി സൂക്ഷിച്ച 110 ലിറ്റര്‍ അരിഷ്ടം പിടിച്ചെടുത്ത് രണ്ടുപേരെയും അറസ്റ്റ് ചെയ്തു. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള സ്പെഷ്യല്‍ െ്രെഡവിന്റെക ഭാഗമായി കൊല്ലം എക്സൈസ് സര്‍ക്കിള്‍ റാപിഡ് ആക്ഷന്‍ ടീം നടത്തിയ മിന്നല്‍ പരിശോധനയിലാണ് അറസ്റ്റ്. കൊല്ലം പുള്ളിക്കട രതീഷ് ഭവനില്‍ ഓമനക്കുട്ടന് (52) എന്നയാളെ പുള്ളിക്കട നിന്നും പ്രാക്കുളം പ്ലാവിള വീട്ടില്‍ മണിയപ്പന് (64) എന്നയാളെ പ്രാക്കുളത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ രണ്ട് പേരെയും റിമാന്റ് ചെയ്തു.
ഇവരില്‍ നിന്നും 3.5 ലിറ്റര്‍ മദ്യവും മദ്യം വിറ്റ വകയില്‍ 780 രൂപയും പിടിച്ചെടുത്തു. അനധികൃതമായി അരിഷ്ടം സൂക്ഷിച്ചുവന്ന കൊല്ലം മുളങ്കാടകം കുന്നത്ത് വീട്ടില്‍ ബാലകൃഷ്ണന് നായര്‍ (55) എന്നയാളെ ആനന്ദവല്ലീശ്വരത്തു നിന്നും 72.5 ലിറ്റര്‍ അരിഷ്ടവുമായിഅറസ്റ്റ് ചെയ്തു. കൊല്ലം തിരുമുല്ലവാരം മഹാവിഷ്ണു നഗര്‍ 143 നമ്പര്‍ വീട്ടില്‍ അശോക് കുമാറിനെ രാമന്‍കുളങ്ങര നിന്നും 37.8 ലിറ്റര്‍ അരിഷ്ടവുമായും അറസ്റ്റ് ചെയ്തു. റെയ്ഡില്‍ എക്സൈസ് സിഐ ജെ. താജുദ്ദീന്‍കുട്ടി, എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ.പി.ആന്‍ഡ്രൂസ്, പ്രിവന്റീവ് ഓഫീസര്‍മാരായ ബെനാന്‍സന്‍, നിഷാദ്, സിസിപിഒമാരാ യ ശ്രീജയന്‍, സുനില്‍കുമാര്‍, അനീഷ്കുമാര്‍, വിധുകുമാര്‍, ഗംഗ, ബിജി എന്നിവര്‍ പങ്കെടുത്തു.നഷ്ടപ്രണയം പ്രമേയമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: