ഇസ്ലാമാബാദ്: നവംബര്‍ 26ന് പാക്-അഫ്ഗാന് അതിര്‍ത്തിയില്‍ നാറ്റോ വ്യോമാക്രമണത്തില്‍ 24 പാകിസ്ഥാന് സൈനികര്‍ മരിക്കാനിടയായ സംഭവത്തെ കുറിച്ചുള്ള അമേരിക്കയുടെ അന്വേഷണ റിപ്പോര്‍ട്ട് പാക്കിസ്ഥാന് തള്ളി. വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് വിശേഷിപ്പിച്ചാണ് റിപ്പോര്‍ട്ട് ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ്(ഐഎസ്പിആര്‍) തള്ളിയത്.
മുന്ധാരണയോടുകൂടി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പ്രധാനപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പാക്കിസ്ഥാന് ആരോപിച്ചു. നാറ്റോ വ്യോമാക്രമണം മന:പൂര്വമല്ലായിരുന്നുവെന്നും, യുഎസ്-പാക് സൈനികര്‍ തമ്മില്‍ മതിയായ സഹകരണമില്ലാഞ്ഞതാണ് അപകടത്തിനിടയാക്കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
പാക് സൈന്യത്തിന്റെ ഭാഗത്തു നിന്നാണ് ആദ്യം വെടിവയ്പുണ്ടായത്. സ്വയരക്ഷയ്ക്ക് വേണ്ടി നാറ്റോ സൈന്യം വ്യോമാക്രമണം നടത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
സൈനികര്‍ കൊല്ലപ്പെടാനിടയായ സാഹചര്യത്തില്‍ അമേരിക്ക ഔദ്യോഗികമായി തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: