പാനൂര്‍: ടിപി.ചന്ദ്രശേഖരന് വധത്തിലെ സൂത്രധാരന്‍ പരോളിലിറങ്ങി സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജനൊപ്പം പാര്‍ട്ടി വേദിയില്‍. കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കേസിലെ 13-ാം പ്രതി പികെ.കുഞ്ഞനന്തനാണ് ഇന്നലെ പാലക്കൂലില്‍ ഇഎംഎസ് സ്മാരക മന്ദിര ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തത്. ആര്‍എംപി നേതാവ് ടിപി.ചന്ദ്രശേഖരന് വധത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെട്ട പ്രതിക്കൊപ്പം വേദിപങ്കിട്ടത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്. സംഘര്‍ഷ സാധ്യതയേറെയുളള പാനൂര്‍ പോലീസ് സ്റ്റേറ്റേഷന് പരിധിയിലെ പാലക്കൂലില്‍ കഴിഞ്ഞ ദിവസങ്ങളിലും അക്രമങ്ങള്‍ ഉണ്ടായിരുന്നു. ഇവിടെയാണ് പ്രമാദമായ ഒരു കൊലകേസിലെ ശിക്ഷിക്കപ്പെട്ട പ്രതി നേതാക്കന്മാര്ക്കൊപ്പം പങ്കെടുത്തത്. അക്രമസംഭവങ്ങളില്‍ പങ്കാളിയാവുകയോ അതിനു സാഹചര്യമുണ്ടാവുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാന്‍ പാടില്ലായെന്ന വ്യവസ്ഥ പരോളിലുളളവര്ക്കുണ്ട്. ഇതു ലംഘിച്ചാണ് പികെ.കുഞ്ഞനന്തന് പാര്‍ട്ടി പരിപാടിയില്‍ സംബന്ധിച്ചത്. നിലവില്‍ പാനൂര്‍ ഏരിയാ കമ്മറ്റി അംഗവുമാണ് ഇയാള്‍. മൂന്ന് മാസത്തിനുശേഷം ലഭിക്കുന്ന ഓര്‍ഡിനറി പരോളിലാണ് പികെ.കുഞ്ഞനന്തന് പുറത്തിറങ്ങിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ശിക്ഷാതടവുകാരനാണ്. പികെ.കുഞ്ഞനന്തന്റെ പരോള്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി, ഡിജിപി, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കാനാണ് ആര്‍എംപി തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: