എരുമേലി: ആന്ധ്ര-തെലുങ്കാന സ്വദേശികളായ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കണമല അട്ടിവളവില്‍ കടയിലേക്ക് ഇടിച്ചുകയരി ബസ് ഡ്രൈവര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലുപേരെ കോട്ടയം നെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ള നാലുപേരെ എരുമേലി സിഎച്ച്സിയിലും പ്രവേശിപ്പിച്ചു. ബസിന്റെ ഡ്രൈവര്‍ തെലുങ്കാന സ്വദേശി ശേഖര്‍ (54) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തീര്‍ത്ഥാടകസംഘത്തിലെ അപ്പാമ്മ (70), മണികണ്ഠന് (10), വെങ്കിടേഷ് (25), അപ്പാനായിഡു (32) എന്നിവരെ എരുമേലിയിലും ഗുരുതരമായി പരിക്കേറ്റ ഗോവിന്ദ (29), വെങികിട് (12), അപ്പാറാവു (59), ലക്ഷ്മണനായിഡു (30) എന്നിവരെ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് 12 മണിയോടെ കണമല അട്ടിവളവ് ഇറക്കത്തിലായിരുന്നു അപകടം. അട്ടിവളവില്‍ റോഡിലെ ബംബ്കയരിയിറങ്ങുന്നതിനിടെ നിയന്ത്രണം തെറ്റിയ ബസ് ക്രാഷ്ബാരിയരില് ഇടിച്ച് തെറിക്കുകയായിരുന്നു. റോഡിലൂടെ മുന്നോട്ട്പോയ ബസ് എതിര്‍വശത്ത് റോഡരികിലുള്ള കടയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇരുനിലകെട്ടിടത്തിന്റെ ഒന്നാം നിലയുടെ ബീമില്‍ ഇടിച്ചുനിന്ന ബസിന്റെ ഡ്രൈവര്‍ തത്ക്ഷണം മരിക്കുകയായിരുന്നു. ആറുദിവസം മുമ്പാണ് ആന്ധ്ര-തെലുങ്കാന രണ്ടും സംസ്ഥാനങ്ങളിലെ അമ്പതോളം തീര്‍ത്ഥടകരാണ് ശബരിമല ദര്‍ശനത്തിനെത്തിയത്.
എരുമേലിയിലെത്തി പമ്പയിലേക്ക് പോകുന്നതിനിടെയാണ് കണമലയില്‍ സ്ഥിരമായി അപകടമുണ്ടാകുന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട ബസ് കടയില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീര്‍ത്ഥാടകരെ രക്ഷിക്കാന്‍ ഡ്രൈവര്‍ കടയിലേക്ക് ബസ് ഇടിച്ചു നിര്‍ത്തുകയായിരുന്നു. കെട്ടിടത്തില്‍ ഡ്യൂട്ടികിടയിലുണ്ടായിരുന്ന സെക്യൂരിറ്റി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് എരുമേലി എസ്ഐ കെ.ആര്. സതീഷ്കുമാര്‍, ഫയര്‍ഫോഴ്സ്, മോട്ടോര്‍ വാഹനവകുപ്പ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: