തിരുവനന്തപുരം: കൊല്ലത്ത് സ്ഥാപിക്കുന്നത് ആര്.ശങ്കറിന്റേതല്ല, ആര്‍എസ്എസ് ശങ്കറിന്റെ പ്രതിമയാണെന്നാണ് പ്രതിപക്ഷനേതാവ് വിഎസ് അച്ചുതാനന്ദന് പറയുന്നത്. ശങ്കറിന്റെ പാരമ്പര്യം പേറാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കളും പറയുന്നു. വെള്ളാപ്പള്ളി വിരോധം തലയ്ക്കുപിടിച്ച് മുന്‍ മുഖ്യമന്ത്രിയും എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന ആര്.ശങ്കറെ ആര്‍എസ്എസ് ആക്കാന്‍ മത്്സരിക്കുകയാണെന്ന് പ്രചരിപ്പിക്കുന്ന ബിജെപി വിരുദ്ധപാര്‍ട്ടികള്‍ ചരിത്രം വിസ്മരിക്കുകയാണ്.
ആത്മാഭിമാനിയും ഹിന്ദുത്വാഭിമാനിയുമായിരുന്ന ആര്.ശങ്കര്‍ കൊല്ലത്തെ ആര്‍എസ്എസ് ശാഖയിലെ സ്വയംസേവകനായിരുന്നു. അതേക്കുറിച്ച് അന്ന് കൊല്ലത്ത് ആര്‍എസ്എസ് പ്രചാരകനായിരുന്ന ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് ജന്മഭൂമിയുടെ ഓണപ്പതിപ്പില്‍ (2013) രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്:
”ഗാന്ധിവധത്തെത്തുടര്‍ന്ന് സംഘത്തെ നിരോധിച്ചപ്പോള്‍ ജയിലില്‍ പോകേണ്ടിവന്നു. പഠനവും ഒരുവര്‍ഷം മുടങ്ങി. അപ്പോള്‍ കൊല്ലത്തേക്കുപോയി സംഘപ്രവര്‍ത്തനം ചെയ്യാന്‍ എന്നോടാവശ്യപ്പെട്ടു. കൊല്ലം നഗരത്തിലായിരുന്നു ശാഖ. ധാരാളം അഭിഭാഷകര്‍ ആ ശാഖയില്‍ വരുമായിരുന്നു. പില്ക്കാലത്ത് കെപിസിസി പ്രസിഡന്റും എസ്എസ്ഡിപിയോഗം ജനറല്‍സെക്രട്ടറിയും മുഖ്യമന്ത്രിയുമായ ആര്.ശങ്കര്‍ ആ ശാഖയില്‍ വരുമായിരുന്നു.”
കേരളത്തില്‍ രൂപംകൊണ്ട ഹിന്ദുമഹാമണ്ഡലത്തിന്റെ നേതൃസ്ഥാനത്ത് ആര്.ശങ്കര്‍ ഉണ്ടായിരുന്നു. ശങ്കറിനെ ഇപ്പോള്‍ ആര്‍എസ്എസ് ആക്കാന്‍ ശ്രമിക്കുകയാണെന്ന് വിമര്‍ശിക്കുന്നവര്‍ അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട നിര്‍ണായകമായ ഈ വിവരങ്ങള്‍ ബോധപൂര്‍വ്വം മറച്ചുപിടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: