റിയാദ്: സൗദി അറേബ്യയില്‍ ചരിത്രം സൃഷ്ടിച്ച് വനിതകള്‍. ഇവിടെ മുനിസിപ്പല്‍ ഭരണരംഗത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 20 വനിതാ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ഇതാണ് സൗദിയുടെ ചരിത്രമായി മാറിയത്.
വനിതകള്‍ക്കായി ആദ്യമായാണ് സമ്മതിദാനാവകാശവും സ്ഥാനാര്‍ഥിത്തവും ആരംഭിച്ചത്. മത്സര രംഗത്തുണ്ടായിരുന്ന 7,000 സ്ഥാനാര്‍ഥികളില്‍ 979 പേര് സ്ത്രീകളായിരുന്നു.
റിയാദില്‍നിന്നാണ് ഏറ്റവും കൂടുതല്‍ സ്തീകള്‍ തെരഞ്ഞെടുക്കപ്പെട്ടത്. നാലുപേര്‍ ഇവിടെനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ജിദ്ദയില്‍നിന്ന് രണ്ടു വനിതകളും ഏറ്റവും പാരമ്പര്യവാദികളുടെ നാടായ ഖസിമില്നിന്ന് ഒരു വനിതയും തെരഞ്ഞെടുക്കപ്പെട്ടു. മെക്ക, മദീന, ജിസാന്‍, തബുക് തുടങ്ങിയ കൗണ്‍സിലുകളിലേക്കും വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടു.
വനിതാ സ്ഥാനാര്‍ഥികള്‍ക്കു പുരുഷ സ്ഥാനാര്‍ഥികളെപ്പോലെ വോട്ട് ചോദിക്കാന്‍ സാധ്യമല്ലായിരുന്നു. ഇവരുടെ പ്രതിനിധികളായ പുരുഷന്മാരാണ് വോട്ട് അഭ്യര്‍ഥിച്ചത്. തെരഞ്ഞെടുപ്പില്‍ 1,30,000 വനിതകള്‍ മാത്രമാണു വോട്ടവകാശം വിനിയോഗിച്ചത്. എന്നാല്‍ 1.35 ദശലക്ഷം പുരുഷന്മാര് വോട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: