പൂച്ചാക്കല്‍: പള്ളിപ്പുറം കിഴക്കേമംഗലത്ത് മിനിയുടെ വീട്ടുവളപ്പില്‍ നിന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയ തലയോട്ടി ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ പോലീസ് തീരുമാനം. പോലിസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന തലയോട്ടി അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കി കോടതി നടപടികള്‍ക്കു ശേഷമാണ് ഫൊറന്‍സിക് ലാബിലേക്ക് അയക്കുക.
മെഡിക്കല്‍ കോളജുകളിലെ ലാബുകളിലും മറ്റും പ്രദര്‍ശനത്തിനും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനും ഉപയോഗിക്കുന്ന തരം തലയോട്ടിയാണ് ഇതെന്ന് പോലീസ് പ്രാഥമിക വിലയിരുത്തല്‍ നടത്തിയിരുന്നു. തലയോട്ടിയുടെ പഴക്കം ഉള്‍പ്പെടെയുള്ള ശാസ്ത്രീയമായ വിവരങ്ങളാണ് ഫൊറന്‍സിക് പരിശോധനയില്‍ അറിയേണ്ടത്.
ഏതെങ്കിലും ലാബില്‍ നിന്നു തലയോട്ടി നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും എങ്ങനെ മിനിയുടെ വീട്ടില്‍ ഇത് എത്തി എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ഭയപ്പെടുത്തി ചില സ്ഥലങ്ങള്‍ കൈക്കലാക്കാന്‍ ഭൂമിമാഫിയ സംഘങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതായി പോലീസിന് സൂചനയുമുണ്ട്. കഴിഞ്ഞ ദിവസം രാവിലെയാണ് പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കിഴക്കേമംഗലത്ത് മിനിയുടെ വീടിനു പിന്നിലെ പറമ്പില്‍ ഇലകള്‍ക്കിടെ നിന്നു തലയോട്ടി കണ്ടെത്തിയത്.
പരിഭ്രാന്തരായ ഇവര്‍ നാട്ടുകാരെയും ചേര്‍ത്തല പോലീസിലും വിവരമറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: