തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ 64 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കൃഷിമന്ത്രി കെ.പി. മോഹനന് സഭയെ അറിയിച്ചു. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവ്, വായ്പാകുടിശ്ശിക, കടം, കൃഷിനാശം, കീടബാധ എന്നിവയാണ് കര്‍ഷക ആത്മഹത്യയ്ക്ക് കാരണം.
വ്യക്തിഗത അപേക്ഷകളില്‍ കാര്‍ഷിക കടാശ്വാസ കമ്മീഷന് കഴിഞ്ഞ നാലരവര്‍ഷത്തിനിടെ 188.51 കോടി കടാശ്വാസമായി ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ 89.35 കോടി സര്‍ക്കാര്‍ നല്‍കിയെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 279 കൊലപാതകങ്ങള്‍ നടന്നെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഒരു വര്‍ഷത്തിനിടെ 1077 ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയ 136 കേസുകളും 5171 ലൈംഗിക പീഡന കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ 122 കേസുകളും 282 സൈബര്‍ കുറ്റകൃത്യങ്ങളും ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരായ ലൈംഗികപീഡന കേസുകളില്‍ കേരളം ഒമ്പതാമതും കൊലപാതക കേസുകളില്‍ പത്താം സ്ഥാനത്താണെന്നും മന്ത്രി അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഇതുവരെ 542 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: