ഏലപ്പാറ: പരുന്തുംപാറ ആദിത്യ കോളേജിന് സമീപം പുലിയിറങ്ങിയതായി അഭ്യൂഹം. മാളിയേക്കല്‍ ദേവസ്യയുടെ പുരയിടത്തിലാണ് പുലിയുടെ കാല്പാടുകള് കണ്ടത്. ദേവസ്യയുടെ നായകുട്ടിയെ പുലി പിടികൂടി ഭക്ഷിച്ച അവശിഷ്ടങ്ങള്‍ പട്ടികൂടിന് സമീപം കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ വെളുപ്പിന് മൂന്ന് മണിയോടെ നായകുട്ടിയുടെ കരച്ചില് കേട്ടതായി വീട്ടുകാര്‍ പറയുന്നു. മഴയായതിനാല്‍ വീട്ടുകാര്‍ പുറത്തിറങ്ങിയില്ല. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുലേഖയുടെ വീടിന് സമീപമാണ് സംഭവമുണ്ടായത്. മുറിഞ്ഞപുഴ ഫോറസ്റ്റ് ഡപ്യുട്ടിഫോറസ്റ്റ് ഓഫീസര്‍ വിവി സോമരാജനും സംഘവും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മുന്‍പും ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടതായി നാട്ടുകാര്‍ പറയുന്നു. ജനവാസ കേന്ദ്രത്തില്‍ വീണ്ടും പുലിയെ കണ്ടത് ജനങ്ങളില്‍ ഭീതിയുയര്ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: