കൊച്ചി: ദേശീയ ലോക് അദാലത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച അദാലത്തുകളില്‍ 1,11,184 കേസുകളില്‍ തീര്‍പ്പുണ്ടാക്കിയെന്നും 243 കോടി രൂപയുടെ കേസുകളില്‍ പരിഹാരം കണ്ടെത്തിയെന്നും കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ (കെല്‍സ)എക്സിക്യൂട്ടീവ് ചെയര്മാന് ജസ്റ്റിസ് തോട്ടത്തില്‍. ബി. രാധാകൃഷ്ണന് അറിയിച്ചു.
വാഹനാപകടങ്ങളുടെ നഷ്ടപരിഹാരം, ഭൂമിയേറ്റെടുക്കല്‍, ടെലിഫോണ്‍ കമ്പനികളുമായുള്ള കേസുകള്‍, ചെക്കു കേസുകള്‍ തുടങ്ങിയ കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നടത്തിയ അദാലത്തുകളില്‍ 83.67 കോടി രൂപയുടെ കേസുകള്‍ തീര്‍പ്പാക്കി. തുകയുടെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ തീര്‍പ്പാക്കിയത് തിരുവനന്തപുരത്താണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.
കേസുകളുടെ കണക്കു പരിശോധിച്ചാല്‍ എറണാകുളം ജില്ലയാണ് മുന്നില്‍. 24,005 കേസുകള്‍ തീര്‍പ്പാക്കി. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് 58.77 കോടി രൂപയുടെ കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. ഈ തുക രണ്ടു മാസത്തിനുള്ളില്‍ വിതരണം ചെയ്യും. ഈ ഇനത്തില്‍ സര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചുവെന്നും കെല്‍സ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: