കൊച്ചി: തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയില്‍ തെക്കനംകര കനാല്‍ കയ്യേറി ബിജു രമേശ് നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു നീക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. നേരത്തെ ജില്ലാ തല ദുരന്ത നിവാരണ അതോറിറ്റിയും തഹസീല്‍ദാറും കനാല്‍ പുറമ്പോക്ക് കയ്യേറിയ കെട്ടിടം പൊളിച്ചു നീക്കാന്‍ ബിജു രമേശിന് നോട്ടീസ് നല്‍കിയിരുന്നു.
ഇതിനെതിരെ ബിജു രമേശ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ബെഞ്ച് കെട്ടിടം പൊളിക്കുന്നതിനുള്ള നടപടികള്‍ തടഞ്ഞുകൊണ്ട് ഉത്തരവിട്ടിരുന്നു. ഭൂ സംരക്ഷണ നിയമപ്രകാരമോ ഭൂവിനിയോഗ നിയമപ്രകാരമോ ഉള്ള നടപടികള്‍ക്കാണ് നിയമസാധുതയെന്നും സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു.
ഇതിനെതിരെയാണ് ചീഫ് സെക്രട്ടറി, ജില്ലാ തല ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ എന്നിവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുള്ളത്. തമ്പാനൂര്‍ മേഖലയിലെ വെള്ളക്കെട്ട് ഫലപ്രദമായി ഒഴിവാക്കാന്‍ തെക്കനംകര കനാലിന്റെ ശോച്യാവസ്ഥ പരിഹരിക്കേണ്ടതുണ്ടെന്നും കനാല്‍ വൃത്തിയാക്കാനും മറ്റു കെട്ടിടം പൊളിച്ചു നീക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: